പ്രപഞ്ചമെന്ന ഉത്തരംകിട്ടാത്ത പ്രഹേളികയിൽ അനേകം വിസ്മയങ്ങളുമായി നമ്മളെ ആകർഷിക്കുന്ന ഗ്രഹമാണ് ഭൂമി. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൂമിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ഏകദേശം നാലരബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഭൂമിയ്ക്ക് ജീവന്റെ തുടിപ്പ് ഉള്ള പകരക്കാരൻ ആരെന്ന അന്വേഷണവും മുറയ്ക്ക് നടക്കുന്നുണ്ട്.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഭൂമി ജന്മം കൊണ്ട അവസ്ഥയിലേ അല്ല ഇന്നുള്ളത്. നിരവധി ജീവജാലങ്ങൾക്ക് പരിണാമം സംഭവിച്ചു.നിരവധി മാറ്റങ്ങൾ ഭൂമിക്കുണ്ടായി. ഭൂമിയും അതിന്റെ ബാല്യവും കൗമാരവും കടന്ന് യൗവനത്തിലെത്തി നിൽക്കുകയാണ്. അപ്പോൾ പിന്നെ ഭൂമിയുടെ അന്ത്യം എന്നായിരിക്കും എന്നതിനെ കുറിച്ച് വല്ല അറിവും ഉണ്ടോ? പലരും പല പ്രവചനങ്ങളായിരിക്കും ഇതിനെ കുറിച്ച് നടത്തിയിട്ടുള്ളത്.
ഇപ്പോഴിതാ ഭൂമി അവസാനിക്കാൻ പോകുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർമാർ. ഒരു ദിവസം ഭൂമി സമ്പൂർണ നാശത്തിന് വിധേയമാകുമെന്നും കരയിലോ കടലിലോ ഒരു ജീവി പോലും അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകാവസാനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പുതിയ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.
അടുത്ത 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഒരു മഹാദുരന്തം സംഭവിക്കുമെന്നും അതിൽ ഭൂമി പൂർണമായി നശിക്കുമെന്നും ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നു മനുഷ്യർ ഉൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈ ദുരന്തത്തിൽ നശിക്കും. ആ സമയത്ത് ഭൂമിയുടെ താപനില 70 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ആ താപനിലയിൽ ഒരു ജീവജാലത്തിനും അതിജീവിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയാണ് ഇത് കണ്ടെത്തിയത്. ഭൂമിയിലെ കാർബണിന്റെ അളവ് വർദ്ധിക്കുന്നത് ഭൂമിയെ നാശത്തിലേക്ക് വേഗം എത്തിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ ഒരു സാഹചര്യം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായെന്നും അതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
ഭൂമിയുടെ അവസാനമാകുമ്പോൾ അഗ്‌നിപർവതങ്ങൾ പൊട്ടിത്തെറിക്കുമെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ ഭൂരിഭാഗം ഭാഗത്തും അഗ്‌നിപർവതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ പൊട്ടിത്തെറിച്ച് ഭൂമിയിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ ഇളവ് കൂടുകയും ഭക്ഷണവും ജലസ്രോതസുകളും ഓക്‌സിജനുമില്ലാതെ ഭൂമിയിലെ ജീവൻ അവസാനിക്കുമെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അത്യധികം ചൂടാകുന്നതിനാൽ ഭൂമിയിൽ ഒരു ജീവജാലത്തിനും യോഗ്യമല്ലാതാകുമെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി അലക്സാണ്ടർ ഫാർൺസ്വർത്ത് പറയുന്നു.
Discussion about this post