മുംബൈ : മഹാരാഷ്ട്രയിലെ ജാൽഗാവിൽ ട്രെയിനിടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നിൽ ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്സ്പ്രസിലെ ചായ വിൽപനക്കാരൻ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാർ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നു. മാദ്ധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് ട്രെയിനിന് തീപിടിച്ചെന്ന് കരുതി പുറത്തേക്ക് ചാടിയത്.എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. 12 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
മരിച്ച 12 പേരിൽ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കിംവദന്തി പ്രചരിപ്പിച്ച രണ്ട് യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് അജിത് പവാർ പറഞ്ഞു.
Discussion about this post