ഇസ്ലാമാബാദ് : ലോകരാജ്യങ്ങൾക്കു മുൻപിൽ തങ്ങൾ ഭീകരതയ്ക്ക് എതിരാണെന്ന് പറയുന്ന പാകിസ്താന്റെ തനിനിറം ഒടുവിൽ പുറത്ത്. ഇന്ത്യൻ വ്യോമാക്രമണമായ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പാക് സൈനികരും ഭീകര സംഘടനയിലെ അംഗങ്ങളും ഒരുമിച്ച് പങ്കെടുത്തു. പാകിസ്താൻ പതാക പുതപ്പിച്ചാണ് കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരം നടത്തിയത്.
നിരോധിത സംഘടനയായ ഹാഫിസ് സയീദിന്റെ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങൾക്കൊപ്പമാണ് പാകിസ്താൻ സൈനികർ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ജെയുഡി തീവ്രവാദികളായ ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നിവരുടെ മയ്യത്ത് നമസ്കാരം കനത്ത സുരക്ഷയിലാണ് മുറിദ്കെയിൽ നടന്നതെന്ന് ജമാഅത്തുദ്ദഅ്വയുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിന്റെ വക്താവ് തബീഷ് ഖയൂം വെളിപ്പെടുത്തി.
പാകിസ്താൻ സൈന്യത്തിനും ജമാഅത്ത് ഉദ്‌വദ അംഗങ്ങൾക്കും പുറമേ, സിവിൽ ബ്യൂറോക്രസി അംഗങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പാകിസ്താൻ സാധ്യത സേനയ്ക്ക് അധികാരം ഉണ്ടെന്ന് ഇന്ന് ചേർന്ന പാകിസ്താൻ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അധ്യക്ഷനായ ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ, എല്ലാ സേവന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.
Discussion about this post