ശ്രീനഗർ: ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറ്റ് രണ്ട് ലഷ്‌കർ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങളുണ്ട്. കുടുങ്ങിക്കിടക്കുന്ന ഭീകരരും സുരക്ഷാ ഏജൻസികളും തമ്മിൽ നിലവിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന മൂന്ന് പാകിസ്താൻ ഭീകരരുടെ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ‘തീവ്രവാദ രഹിത കശ്മീർ’ പോസ്റ്ററുകൾ സുരക്ഷാ ഏജൻസികൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം .
ഷോപ്പിയാൻ ജില്ലയിലെ പല സ്ഥലങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വിശ്വസനീയമായ എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post