ബീജിങ് : ഒരു ഇടവേളയ്ക്കു ശേഷം ചൈന ഉൾപ്പെടെയുള്ള ഏതാനും ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ്-19 വീണ്ടും തരംഗമാകുന്നു. ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ മെയ് ആദ്യവാരത്തിൽ പതിനായിരക്കണക്കിന് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഹോങ്കോങ്ങിൽ കോവിഡ്-19 ന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോവിഡ് കേസുകൾ 12% ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായവരിലാണ് കേസുകൾ ഗുരുതരമാകുന്നത് എന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
സിംഗപ്പൂരിൽ മെയ് മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ കോവിഡ് കേസുകളിൽ 28% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ 14,200 കോവിഡ് കേസുകളാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഏകദേശം 30% വർദ്ധിച്ചിട്ടുണ്ടെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോങ്ങ്ക്രാൻ ഉത്സവത്തിനുശേഷം തായ്‌ലൻഡിലും കോവിഡ് കേസുകളിൽ ക്രമാതീതമായ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും പ്രതിരോധശേഷി കുറയുന്നതാണ് പ്രശ്നം എന്നാണ് ആരോഗ്യവിദഗ്ധർ വെളിപ്പെടുത്തുന്നത്.
Discussion about this post