കൊൽക്കത്ത: പാർട്ടി എം.പി അടക്കം രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ കൂടി പുറത്തു. നേരത്തെ മന്ത്രിമാരും മുൻ കേന്ദ്രമന്ത്രി മുകുൾ റോയ്‌യും അടക്കം 11 നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇത്നി വീണ്ടും പാര്‍ട്ടിക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുക.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാർട്ടിയെ വീണ്ടും പ്രധിരോധത്തിലാക്കും.നാരദ ന്യൂസ് ആണ് വീണ്ടും ദ്രിശ്യങ്ങള്‍ പുറത്തു വിട്ടത്.അതേസമയം ഒന്നുകിൽ വീഡിയോ വ്യാജമാണെന്ന് തെളിയിക്കുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി മമത ബാനർജി രാജി വക്കുകയോ വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മാർച്ച് 14നാണ് 24 മിനിറ്റ് ദൈഘ്യമുള്ള ആദ്യ വീഡിയോ നാരദ ന്യൂസ് പുറത്തുവിട്ടത്.
മുൻ പാർട്ടി ജനറൽ സെക്രട്ടറി ശംഖുദേബ് പാണ്ഡ, എം.പിയായ അപരൂപ പൊദ്ദർ എന്നിവരാണ് സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയത്. അപരൂപ പൊദ്ദർ പണം വാങ്ങുന്നതായും ശംഖുദേബ് പാണ്ഡ പണം ബിസിനസ് പദ്ധതിയിൽ ഷെയർ ആവശ്യപ്പെടുന്നതായുമാണ് ദൃശ്യങ്ങളിലുള്ളത്. അപരൂപ കറൻസി നോട്ടുകൾ കണ്ട് സന്തോഷിക്കുന്നതും പണം എടുത്തുവക്കാനായി ബാഗ് കൊണ്ടുവരാൻ സഹായിയോട് ഫോണിൽ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വ്യാജ കമ്പനിയുടെ പേരിലാണ് വാര്‍ത്ത സംഘം ഇരുവരേയും സമീപിച്ചത്.
അതേസമയം തനിക്ക് വീഡിയോയെ പറ്റി ഒന്നുമറിയില്ലെന്നാണ് അപരൂപ പറഞ്ഞത്. വീഡിയോയെപ്പറ്റി കേന്ദ്രസർക്കാർ അന്വേഷിക്കണം. താൻ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ ഒരാഴ്‌ചക്കകം എം.പി സ്ഥാനം രാജി വയ്ക്കാമെന്നും അപരൂപ പറഞ്ഞു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൃണമൂൽ എം.പിയും ദേശീയ വക്താവുമായ ഡെറിക് ഓബ്രിയൻ ആരോപിച്ചു. ഇത് കള്ളപ്പണത്തിന്റേയും ബ്ലാക്‌മെയിലിംഗിന്റേയും തരംതാണ് രാഷ്ട്രീയമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പുള്ളവർ നടത്തുന്ന പാർട്ടികൾ കളിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണിത്. തൃണമൂലിന് ഇത്തരം കാര്യങ്ങളെ ഭയമില്ലെന്നും ഡെറിക് ഓബ്രിയൻ പ്രതികരിച്ചു.
Discussion about this post