മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്..? ബാറ്റർ ഹർലിൻ ഡിയോളിന്റേതായിരുന്നു ഈ കുസൃതി നിറഞ്ഞ ചോദ്യം. ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള ഔപചാരിക ചർച്ച പെട്ടെന്ന് ഹർലിന്റെ ആ ചോദ്യത്തിലൂടെ നർമ്മത്തിലേക്ക് വഴി മാറുകയായിരുന്നു. ലോകകപ്പ് മാതൃരാജ്യത്ത് എത്തിച്ച ടീം അംഗങ്ങളുമായി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ സംഭവവികാസങ്ങൾ.
ചർച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി, ഹർലിന്റെ എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെയും സംഘർഷങ്ങൾക്കിടയിലും മനസാന്നിദ്ധ്യം നിലനിർത്താനുള്ള കഴിവിനെയും പ്രശംസിച്ചിരുന്നു. ഇതിന് മറുപടി നൽകിയ ശേഷമാണ് ഹാർലിൻ തന്റെ നർമ്മം കലർന്ന ചോദ്യവുമായി എത്തിയത്. ഗൗരവമേറിയതോ ക്രിക്കറ്റുമായി ബന്ധപ്പെട്ടതോ ആയ ഒരു ചോദ്യം അവൾ ചോദിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചപ്പോളാണ് ഈ ട്വിസ്റ്റ്.
സർ അങ്ങയുടെ ചർമ്മം എപ്പോഴും തിളങ്ങുന്നതാണ്. ദയവായി ചർമ്മസംരക്ഷണ ദിനചര്യ എന്താണെവ്വ് പറയാമോ? ഹർലിന്റെ അപ്രതീക്ഷിത ചോദ്യം പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാവരെയും ചിരിപ്പിച്ചു. ഹാർലിന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ ‘ഞാൻ അതൊന്നും ചിന്തിക്കാറേയില്ലെന്ന്’ പ്രധാനമന്ത്രി മറുപടി നൽകി. രാജ്യത്തെ ജനങ്ങളുടെ സ്‌നേഹമാണ് പ്രധാനമന്ത്രിയെ തിളക്കമുള്ളതാക്കുന്നത് എന്ന് ഓൾറൗണ്ടർ റാണ പറഞ്ഞപ്പോൾ, തീർച്ചയായും അങ്ങനെയാണ്. അത് ശക്തിയുടെ ഒരു വലിയ ഉറവിടമാണെന്ന് മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം നേടിയത്. വിജയത്തിന് ശേഷം ടീം, മുഖ്യ പരിശീലകൻ അമോൽ മസുംദാറിനും ബിസിസിഐ പ്രസിഡൻറ് മിഥുൻ മൻഹാസിനുമൊപ്പമാണ് വനിത ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.









Discussion about this post