ധാക്ക : ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവും കടുത്ത ഇന്ത്യ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മൃതദേഹം ബംഗ്ലാദേശിലെത്തിച്ചു. സിംഗപ്പൂരിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് ധാക്കയിലേക്ക് മൃതദേഹം എത്തിച്ചത്. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞാണ് സ്വീകരിച്ചത്. നാളെയാണ് സംസ്കാര ചടങ്ങ് നടത്തുക.
ഡിസംബർ 12 ന്, ഇന്ത്യയുടെ നിരവധി ഭാഗങ്ങൾ ബംഗ്ലാദേശിനും പാകിസ്താനും അവകാശപ്പെട്ടതാണെന്ന് കാണിക്കുന്ന ബംഗ്ലാദേശിന്റെ ഒരു വിവാദ ഭൂപടം ഷെരീഫ് ഉസ്മാൻ ഹാദി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഏകദേശം 7 മണിക്കൂറിന് ശേഷമാണ് ഹാദിക്ക് അജ്ഞാതരുടെ വെടിയേറ്റത്. ധാക്കയിലെ പുരാന പൽത്താൻ പ്രദേശത്ത് ഒരു റിക്ഷയിൽ സഞ്ചരിക്കുമ്പോൾ ആണ് ബൈക്കിൽ എത്തിയ മുഖംമൂടി ധാരികളായ രണ്ട് അജ്ഞാതർ ഉസ്മാൻ ഹാദിക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയും ചെയ്തു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് രാത്രിയായിരുന്നു മരണം സംഭവിച്ചത്.
ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിലെങ്ങും വ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇന്ത്യൻ ഹൈകമ്മീഷന് മുമ്പിലും പ്രതിഷേധം നടന്നു. മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും പ്രതിഷേധക്കാർ വീടുകളും തകർത്തു. അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പ് നീട്ടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ എന്ന് ഷെയ്ഖ് ഹസീനയുടെ പാർട്ടിയായഅവാമി ലീഗ് പ്രതികരിച്ചു.











Discussion about this post