പാകിസ്താൻ ഭരണകൂടത്തിൻ്റെ കാപട്യത്തെ തുറന്നുകാട്ടി പാർലമെൻ്റ് അംഗവും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-എഫ് (ജെയുഐ-എഫ്) മേധാവിയുമായ മൗലാന ഫസ്ലുർ റഹ്മാൻ. അഫ്ഗാനിസ്ഥാനെതിരായ പാകിസ്താൻ്റെ സൈനിക നടപടികളും ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂരും’ തമ്മിലുള്ള അന്തരങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൗലാന ഫസ്ലുർ റഹ്മാൻ രംഗത്തെത്തിയത്.
അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം അഫ്ഗാനിസ്താനിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-എഫ് (ജെയുഐ-എഫ്) മേധാവി മൗലാന ഫസ്ലുർ റഹ്മാൻ പാകിസ്താൻ്റെ യുക്തിയുടെ സ്ഥിരതയെ ചോദ്യം ചെയ്തു. പാകിസ്താൻ്റെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ന്യായീകരിക്കപ്പെട്ടാൽ, തീവ്രവാദികളെ ഇല്ലാതാക്കാൻ ഇന്ത്യ പാകിസ്താൻ്റെ പ്രദേശത്ത് പ്രവേശിക്കുമ്പോൾ രാജ്യത്തിന് എതിർക്കാൻ വലിയ കാരണമൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്താൻ്റെ ലിയാരിയിൽ നടന്ന ‘മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഇ-ഉമ്മത്’ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റഹ്മാൻ. അഫ്ഗാനിസ്ഥാനിൽ നമ്മുടെ ശത്രുവിനെ ആക്രമിച്ചു എന്ന് നിങ്ങൾ പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്താൽ, ബഹാവൽപൂർ, മുറിദ്കെ, കശ്മീരിലെ ആക്രമണത്തിന് ഉത്തരവാദികളായ ഗ്രൂപ്പുകളുടെ ആസ്ഥാനം എന്നിവ ആക്രമിച്ചു എന്ന് ഇന്ത്യക്കും പറയാൻ കഴിയും, “പിന്നെ നിങ്ങൾക്ക് എങ്ങനെ എതിർപ്പുകൾ ഉന്നയിക്കാൻ കഴിയും? അതേ ആരോപണങ്ങൾ തന്നെയാണ് ഇപ്പോൾ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാൻ ഉന്നയിക്കുന്നത്. രണ്ട് നിലപാടുകളെയും നിങ്ങൾ എങ്ങനെ ന്യായീകരിക്കും?”











Discussion about this post