തിരുവനന്തപുരം : ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. അറസ്റ്റ് ദുഖകരമാണെങ്കിലും അനിവാര്യമാണെന്ന് സെൻകുമാർ വ്യക്തമാക്കി. 2019 മുതൽ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരേയും അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ദുഖകരം പക്ഷെ അനിവാര്യം..
ഇതാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് സംബന്ധിച്ചു എനിക്ക് പറയാനുള്ളത്.
അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണ്.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.?
നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി.കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ.അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം.
ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ.
സാധാരണ ഭക്തരല്ല തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്.
” താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”
-തുഞ്ചത്ത് എഴുത്തച്ഛൻ
‘ഞാന്‍ ദൈവതുല്യനൊന്നുമല്ല, വെറുമൊരു തന്ത്രിയാണ്…’ ; സ്വർണക്കൊള്ളക്കേസിൽ ആദ്യഘട്ടത്തിൽ തന്ത്രി നടത്തിയ പ്രതികരണം ഇങ്ങനെ…









Discussion about this post