രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ അസാധാരണമായ സേവനം കാഴ്ചവെച്ച വ്യക്തികളെയാണ് രാജ്യം ആദരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ 131 പേരാണ് ഇടംപിടിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ ടി തോമസിനും എഴുത്തുകാരൻ പി നാരായണനും കേരളത്തിൽ നിന്ന് പത്മവിഭൂഷന് അർഹരായി. വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കും പത്മഭൂഷൺ ലഭിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്നൻ എ.ഇ മുത്തുനായകം, കലാമണ്ഡലം വിമലാ മേനോൻ , കൊല്ലക്കായിൽ ദേവകിയമ്മ എന്നിവർക്ക് കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചു.
പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ അഞ്ചിൽ മൂന്നും കേരളത്തിലാണ്. ധർമ്മേന്ദ്രയും പ്രശസ്ത വയലിനിസ്റ്റ് ഡോ. എൻ രാജവുമാണ് പത്മവിഭൂഷൺ നേടിയ മറ്റ് രണ്ടു പേർ.
പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മക്കും , ഹർമൻ പ്രീത് കൗറിനും പത്മശ്രീ ലഭിച്ചിട്ടുണ്ട്.









Discussion about this post