മൈനസ് 30 ഡിഗ്രി തണുപ്പിൽ, മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ കിലോമീറ്ററുകളോളം നടന്ന് ഒരു ഡോക്ടർ വരുന്നത് കണ്ടാൽ ലഡാക്കിലെ ജനങ്ങൾ പറയും, “അത് ഞങ്ങളുടെ സലീം ഖാനാണ്”. ഓക്സിജൻ കുറഞ്ഞ ലഡാക്കിലെ ഉയർന്ന മലനിരകളിൽ ജീവിതം ഒരു പോരാട്ടമാണ്. അവിടെ ശ്വാസം മുട്ടുന്നവർക്കും മുറിവേറ്റവർക്കും ഒരു ഡോക്ടറുടെ സാന്നിധ്യം ദൈവത്തെ കാണുന്നതിന് തുല്യമാണ്. കഴിഞ്ഞ 40 വർഷമായി ആ മഞ്ഞുപാളികൾക്കിടയിലൂടെ സഞ്ചരിച്ച് ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ച ഡോ. സലീം ഖാൻ എന്ന വലിയ മനുഷ്യനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ അത് സേവനത്തിന്റെ ഹിമാലയൻ കരുത്തിനുള്ള അംഗീകാരമാകുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത മലനിരകളിൽ അദ്ദേഹം ഒരു ദൈവത്തെപ്പോലെ ഓടിയെത്തി. കിലോമീറ്ററുകളോളം മഞ്ഞിലൂടെ നടന്നും കുതിരപ്പുറത്തും യാത്ര ചെയ്ത് അദ്ദേഹം രോഗികളെ ചികിത്സിച്ചു. പലപ്പോഴും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങി നൽകി. 77-ാം റിപ്പബ്ലിക് ദിനത്തിൽ പത്മശ്രീ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുമ്പോൾ, അത് നിസ്വാർത്ഥമായ ആ സേവനത്തിനുള്ള ഭാരതത്തിന്റെ വലിയൊരു സല്യൂട്ടാണ് .
നഗരങ്ങളിലെ വലിയ ആശുപത്രികളിൽ ഉയർന്ന ശമ്പളവും സുഖസൗകര്യങ്ങളും ലഭിക്കുമായിരുന്നിട്ടും ഡോ. സലീം ഖാൻ തിരഞ്ഞെടുത്തത് ലഡാക്കിലെ വിദൂര ഗ്രാമങ്ങളായ സാൻസ്കാറും നുബ്രയും ആണ്. റോഡുകളില്ലാത്ത, വൈദ്യുതിയില്ലാത്ത ആ ഗ്രാമങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. എന്നാൽ, ആ വെല്ലുവിളിയെ യും അദ്ദേഹം ആവേശത്തോടെ ഏറ്റെടുത്തു
കൊടും ശൈത്യകാലത്ത് ലഡാക്കിലെ ഗ്രാമങ്ങൾ ഒറ്റപ്പെടുമ്പോൾ ഡോ. സലീം ഖാൻ തന്റെ വൈദ്യശാസ്ത്ര ഉപകരണങ്ങളുമായി ഇറങ്ങിത്തിരിക്കും. കിലോമീറ്ററുകളോളം മഞ്ഞിലൂടെ നടന്നും, നദികൾ കുറുകെ കടന്നും അദ്ദേഹം രോഗികളുടെ അടുത്തെത്തും. പലപ്പോഴും പ്രസവവേദന കൊണ്ട് പുളയുന്ന അമ്മമാർക്ക് ആശ്വാസമായി മാലാഖയെപ്പോലെ അദ്ദേഹം അവിടെ പ്രത്യക്ഷപ്പെടും. സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് മരുന്നുകൾ വാങ്ങി നൽകുന്നതും അദ്ദേഹത്തിന് പതിവായിരുന്നു. ലഡാക്കിലെ പല ഗോത്രവിഭാഗങ്ങൾക്കും അദ്ദേഹം കേവലം ഒരു ഡോക്ടറല്ല, മറിച്ച് അവരുടെ കുടുംബത്തിലെ ഒരംഗമാണ്. രോഗികളിൽ നിന്ന് വലിയ തുക ഈടാക്കുന്നതിന് പകരം, പലർക്കും അദ്ദേഹം സൗജന്യമായി ചികിത്സയും മരുന്നും നൽകി. ജനങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത് ‘നമ്മുടെ ഡോക്ടർ’ എന്നാണ്.
“അൺസങ് ഹീറോസ്” പട്ടികയിൽ ഉൾപ്പെടുത്തി രാജ്യം ഇത്തവണ പത്മശ്രീ നൽകുമ്പോൾ ഡോ. സലീം ഖാൻ പ്രതികരിച്ചത് ലളിതമായാണ്, 77-ാം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കൊട്ടാരമുറ്റത്ത് വെച്ച് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ചിന്ത തന്റെ ഗ്രാമത്തിലെ മഞ്ഞുപാളികൾക്കിടയിലുള്ള പാവപ്പെട്ട മനുഷ്യരെക്കുറിച്ചായിരുന്നു. എന്റെ ജനതയ്ക്ക് ശ്വാസം നൽകാൻ എനിക്ക് കഴിഞ്ഞു എന്നതിനേക്കാൾ വലിയ പുരസ്കാരം മറ്റൊന്നുമില്ല.” “ഡോക്ടർ എന്നത് ഒരു തൊഴിലല്ല, അതൊരു നിയോഗമാണ്. ശ്വാസം മുട്ടുന്ന ഒരാൾക്ക് നൽകുന്ന പ്രാണവായുവാണ് എന്റെ ഏറ്റവും വലിയ പുരസ്കാരമെന്നും സലീം ഖാൻ പ്രതികരിക്കുന്നു.













Discussion about this post