ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ‘റിഫോം എക്സ്പ്രസിന്’ പുതിയ ഊർജ്ജവും വേഗതയും നൽകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഉയർന്ന മൂലധന നിക്ഷേപവും ദ്രുതഗതിയിലുള്ള വളർച്ചയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് ഈ ബജറ്റിന്റെ പ്രത്യേകതയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിശ്വാസത്തിലധിഷ്ഠിതമായ ഭരണവും മാനുഷിക കേന്ദ്രീകൃതമായ സാമ്പത്തിക ചട്ടക്കൂടുമാണ് മോദി സർക്കാരിന്റെ വികസന മാതൃകയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
നികുതി വിഹിതത്തിന്റെ 41 ശതമാനവും സംസ്ഥാനങ്ങൾക്കായി മാറ്റിവെച്ചു. അരവിന്ദ് പനഗരിയ അധ്യക്ഷനായ ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് 2026-27 വർഷത്തേക്ക് 1.4 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കുള്ള ഗ്രാൻഡ് ആയി ധനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ധനക്കമ്മിജി.ഡി.പി.യുടെ 4.3 ശതമാനമായി കുറച്ചു. കഴിഞ്ഞ വർഷം ഇത് 4.4 ശതമാനമായിരുന്നു. അതുപോലെ കടം-ജി.ഡി.പി അനുപാതം (Debt-to-GDP ratio) 56.1 ശതമാനത്തിൽ നിന്ന് 55.6 ശതമാനമായി കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി.












Discussion about this post