വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന ആഭ്യന്തര വകുപ്പിന്റെ വിവാദ കേസിൽ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം. മൂന്ന് വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന പ്രോസിക്യൂഷൻ്റെ മുടന്തൻ ന്യായങ്ങൾ കോടതി തള്ളി. കേസിലെ ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. എന്നാൽ, വെറും മുദ്രാവാക്യം വിളിച്ചതിനെ ‘വധശ്രമമായി’ ചിത്രീകരിച്ചാണ് പിണറായിയുടെ പോലീസ് കേസെടുത്തത്. വിമാനത്തിനുള്ളിലെ സുരക്ഷാ നിയമങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി നിർബന്ധമായത്. എന്നാൽ, വിമാനത്തിൽ നടന്നത് കേവലം മുദ്രാവാക്യം വിളിയാണെന്നും വധശ്രമമോ വ്യോമയാന നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള അക്രമമോ അല്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി നേരത്തെ നിഷേധിച്ചിരുന്നു.
വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധക്കാരെ ക്രൂരമായി കൈയേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാൻ വിമുഖത കാട്ടിയ പോലീസ്, യുവാക്കൾക്കെതിരെ കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായി.













Discussion about this post