2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. പാകിസ്ഥാൻ വരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നും, അവർ കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യക്ക് ആ മത്സരം ഒരു ‘വാക്കോവർ’ ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീക’യിൽ സംസാരിക്കവെയാണ് ശ്രീകാന്ത് പാക് നിലപാടിനെ പരിഹസിച്ചത്. “Empty vessels make more noise. പാകിസ്ഥാൻ ഭയന്നിരിക്കുകയാണ്. അണ്ടർ-19 ലോകകപ്പിലും അവർ തോറ്റു. അതുകൊണ്ട് ഇന്ത്യക്ക് വാക്കോവർ നൽകുന്നതിനെക്കുറിച്ചാണ് അവർ ചിന്തിക്കുന്നത്. അവർ വന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് അതൊരു വാക്കോവർ മാത്രമാണ്. ഏഷ്യാ കപ്പിൽ അവർ ഇന്ത്യക്കെതിരെ എല്ലാ കളികളും കളിച്ചല്ലോ, പിന്നെന്തിനാണ് ഇപ്പോൾ ഈ പേടി?” – ശ്രീകാന്ത് ചോദിച്ചു.”
2026 ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാക് സർക്കാർ അനുമതി നൽകിയെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനാണ് പാകിസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലാണ് ഈ ഹൈ-വോൾട്ടേജ് പോരാട്ടം നടക്കേണ്ടത്.
ടി20 ലോകകപ്പുകളിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഏഴ് തവണയും ഇന്ത്യയാണ് വിജയിച്ചത്. 2007 , ഗ്രൂപ്പ് ഘട്ടത്തിൽ ബോൾ-ഔട്ടിലൂടെയും ഫൈനലിൽ 5 റൺസിനും ഇന്ത്യ ജയിച്ചു. ശേഷം 2012, 2014, 2016 വർഷങ്ങളിൽ ഇന്ത്യ ആധികാരികമായി വിജയിച്ചു. അതിനിടയിൽ 2021 ൽ പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ചു













Discussion about this post