അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ കരുത്തരായ സ്കോട്ട് ബെസെന്റ്, മാർക്കോ റൂബിയോ എന്നിവരുമായി ജയശങ്കർ നടത്തിയ കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചൈനയുടെ ആധിപത്യത്തെ ചെറുക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും ഭാരതത്തിന്റെ പങ്ക് നിർണ്ണായകമാണെന്ന് അമേരിക്കൻ പ്രതിനിധികൾ അടിവരയിട്ടു പറയുന്നു.
മാർക്കോ റൂബിയോയെപ്പോലെയുള്ള നേതാക്കളുമായുള്ള ബന്ധം ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്ക് കരുത്താകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്കിൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ കരുത്തേകുന്ന തരത്തിൽ അമേരിക്കൻ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ഒഴുകാനുള്ള ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു.
ആഗോള വിപണിയിൽ ഭാരതത്തെ ഒരു നിർമ്മാണ ഹബ്ബായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ജയശങ്കറിന് സാധിച്ചു.. വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ കരാറുകൾക്ക് ഈ സന്ദർശനം സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.









Discussion about this post