അറബിക്കടലിൽ ഇറാൻ-അമേരിക്ക സംഘർഷം പാരമ്യത്തിലെത്തിച്ച് യുഎസ് സൈന്യത്തിന്റെ കനത്ത പ്രഹരം. അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ പ്രകോപനപരമായി നീങ്ങിയ ഇറാനിയൻ ഡ്രോണിനെ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. സമാധാന ചർച്ചകൾക്കായി നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഇറാന്റെ ഈ ധിക്കാരപരമായ നീക്കത്തിന് ട്രംപ് ഭരണകൂടം നൽകിയ കനത്ത തിരിച്ചടി പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാന് മുകളിൽ ‘മോശമായ കാര്യങ്ങൾ’ സംഭവിക്കുമെന്ന് മുന്നറിയിപ്പ് ട്രംപ് നൽകിയതിന് പിന്നാലെയാണ് ഈ സംഭവം.
അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ‘ഷാഹിദ്-139’ എന്ന ഇറാനിയൻ ഡ്രോൺ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
കപ്പലിൽ നിന്നും വിക്ഷേപിച്ച അത്യാധുനിക എഫ്-35 സി (F-35C) സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഇറാന്റെ ഡ്രോണിനെ തകർത്തത്. പ്രകോപനപരമായ രീതിയിൽ കപ്പലിന് നേരെ പാഞ്ഞടുത്ത ഡ്രോണിനോട് പിന്മാറാൻ പലതവണ നിർദ്ദേശം നൽകിയിട്ടും അത് അനുസരിക്കാൻ ഇറാൻ തയ്യാറായില്ല. ഇതോടെയാണ് ആത്മരക്ഷാർത്ഥം ഡ്രോണിനെ തകർക്കാൻ കമാൻഡർമാർ ഉത്തരവിട്ടത്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ ചരക്ക് കപ്പലിനെ ഇറാൻ സേന തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ഏത് പ്രകോപനത്തെയും നേരിടാൻ ‘മഹാ ആർമഡ’ (Armada) എന്ന വിശേഷിപ്പിക്കപ്പെടുന്ന കൂറ്റൻ യുദ്ധക്കപ്പലുകളുടെ വ്യൂഹമാണ് അമേരിക്ക കടലിൽ വിന്യസിച്ചിരിക്കുന്നത്. ചർച്ചകൾക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ പോലെയുള്ള അതിശക്തമായ സൈനിക നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്ന
റിയിപ്പ്.









Discussion about this post