വാഷിംഗ്ടൺ : യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും. ഫെബ്രുവരി 6 ന് ഒമാനിൽ വെച്ചായിരിക്കും ആണവ ചർച്ചകൾ നടക്കുക. ഇറാന്റെ അഭ്യർഥന മാനിച്ച് തുർക്കിയിൽ നിന്ന് ഒമാനിലേക്ക് ആണവ ചർച്ചകൾ മാറ്റാൻ ട്രംപ് സമ്മതിച്ചതോടെയാണ് ആണവ ചർച്ചകൾ പുനരാരംഭിക്കുന്നത്. ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിനുമേൽ സമ്മർദ്ദം വർദ്ധിപ്പിച്ചതായും സൂചനയുണ്ട്.
മേഖലയിലെ അറബ്, മുസ്ലീം രാജ്യങ്ങൾ ഒമാനിൽ നടക്കുന്ന ചർച്ചകളിൽ പങ്കുചേരുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ചില അറബ് നയതന്ത്രജ്ഞർ സൂചിപ്പിച്ചു. സംഘർഷം പരിഹരിക്കുന്നതിനായി പ്രാദേശിക പങ്കാളികൾ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ചർച്ചകൾ നടക്കുന്നത് എന്നാണ് സൂചന. അറേബ്യൻ കടലിൽ എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ ആക്രമിക്കാൻ എത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഇറാനിയൻ ഡ്രോൺ ചൊവ്വാഴ്ച യുഎസ് സൈന്യം വെടിവച്ചുവീഴ്ത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകൾ ഈ ആഴ്ച അവസാനം നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച അറിയിച്ചു.











Discussion about this post