2026 ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ടോസിനിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പ്രഖ്യാപനം മലയാളി താരം സഞ്ജു സാംസന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മത്സരത്തിൽ ഇഷാൻ കിഷനും അഭിഷേക് ശർമ്മയും ആയിരുന്നു ഇന്ത്യക്കായി ഓപ്പണിങ്ങിലിറങ്ങുക “തീർച്ചയായും ഇഷാനും അഭിഷേകും തന്നെയാണ് ഓപ്പണർമാർ” എന്ന സൂര്യകുമാറിന്റെ വാക്കുകൾ ടീമിലെ പുതിയ മുൻഗണനാക്രമം വ്യക്തമാക്കുന്നു. ഇതോടെ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താകാനോ അല്ലെങ്കിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് പോകാനോ ഉള്ള സാധ്യതയേറുകയാണ്.
കിട്ടിയ അവസരത്തിൽ ഇരുവരും തിളങ്ങിയതും നീണ്ട ഇടവേളക്ക് ശേഷം ടീമിലെത്തിയ തിലക് വർമ്മ തിളങ്ങുകയും കൂടി ചെയ്തതോടെ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. ഇഷാൻ 20 പന്തിൽ 53 റൺസ് എടുത്ത് റിട്ടയർഡ് ഹർട്ട് ആയപ്പോൾ അഭിഷേക് 18 പന്തിൽ 24 റൺസ് എടുത്താണ് മടങ്ങിയത്. തിലകിന്റെ കാര്യത്തിൽ 19 പന്തിൽ 45 റൺസ് റൺസ് അദ്ദേഹം നേടി.
ഈ സ്‌ക്വാഡ് ആണ് ലോകകപ്പിൽ കളിക്കുന്നത് എങ്കിൽ സഞ്ജു ബെഞ്ചിൽ ഇരുന്ന് ലോകകപ്പ് കാണും.













Discussion about this post