2026 ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് എ-യിൽ ഒന്നാമതെത്തി. എന്നാൽ ടീമിന്റെ ബാറ്റിംഗ് തകർച്ചയിൽ നായകൻ സൂര്യകുമാർ യാദവ് അതൃപ്തി രേഖപ്പെടുത്തി. 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നത് അംഗീകരിക്കാനാവില്ലെന്നും ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സൂര്യകുമാർ മത്സരശേഷം പറഞ്ഞു.
വിക്കറ്റുകൾ കടപുഴകിയപ്പോൾ വാംഖഡെയെ പ്രകമ്പനം കൊള്ളിച്ച സൂര്യകുമാർ യാദവാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്ന സൂര്യയുടെ ഇന്നിംഗ്‌സിൽ 10 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ടു. “സമ്മർദ്ദമുണ്ടായിരുന്നു എങ്കിലും അവസാനം വരെ നിന്നാൽ റൺസ് കണ്ടെത്താമെന്ന് എനിക്ക് ഉറപ്പായിരുന്നു,” സൂര്യകുമാർ പറഞ്ഞു.
വിജയിച്ചെങ്കിലും പിഴവുകൾ മറച്ചുവെക്കാൻ കഴിയില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പിച്ച് മനസ്സിലാക്കി കളിക്കുന്നതിൽ ബാറ്റർമാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”എല്ലാം പരവതാനിക്കടിയിൽ ഒളിപ്പിക്കാൻ കഴിയില്ല. നമ്മൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. ബുദ്ധിപരമായി കളിച്ചിരുന്നെങ്കിൽ 160-ന് മുകളിൽ സ്കോർ എളുപ്പത്തിൽ നേടാമായിരുന്നു. ഒന്നോ രണ്ടോ ബാറ്റർമാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ ടീമിന് കഴിയില്ല,” നായകൻ കർശനമായ ഭാഷയിൽ പറഞ്ഞു.
ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയെ 132/8 എന്ന നിലയിൽ ഇന്ത്യൻ ബൗളർമാർ തളച്ചു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അമേരിക്കൻ മുൻനിരയുടെ നട്ടെല്ലൊടിച്ചു. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.
ഈ വിജയത്തോടെ രണ്ട് പോയിന്റും മികച്ച റൺറേറ്റുമായി ഇന്ത്യ ഗ്രൂപ്പ് എ-യിൽ ഒന്നാമതാണ്. നെതർലൻഡ്‌സിനെ പരാജയപ്പെടുത്തിയ പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.











Discussion about this post