ന്യൂഡൽഹി : കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് ഇന്ത്യ യുഎസ് വ്യാപാര കരാറെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. കരാറിൽ ഇന്ത്യ അതിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണങ്ങളെ ഗോയൽ വ്യക്തമായി തള്ളിക്കളഞ്ഞു. അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് കരാറിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കൃഷി ചെയ്യുന്ന പഴങ്ങളായ വാഴപ്പഴം, സ്ട്രോബെറി, ചെറി, സിട്രസ് പഴങ്ങൾ, ഗ്രീൻ പീസ്, കടല, പയർ, എണ്ണക്കുരുക്കൾ, നിലക്കടല, തേൻ എന്നിവയെക്കുറിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്നും വാണിജ്യ മന്ത്രി അറിയിച്ചു. ഇവയെല്ലാം ഇന്ത്യയ്ക്ക് സെൻസിറ്റീവ് ഉൽപ്പന്നങ്ങളാണ്. അതിൽ യാതൊരു ഇളവും കാണിച്ചിട്ടില്ല. മാംസം, കോഴി, ജിഎം ഭക്ഷണങ്ങൾ അല്ലെങ്കിൽ അവയുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഒരു സബ്‌സിഡിയും നൽകിയിട്ടില്ല. കൂടാതെ, സോയാബീൻ മീൽ, ചോളം, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്കും സോർഗം, തിന, റാഗി തുടങ്ങിയ വിളകൾക്കും ഇളവുകൾ അനുവദിച്ചിട്ടില്ല എന്നും പിയൂഷ് ഗോയൽ പറഞ്ഞു.












Discussion about this post