ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിട്ടതോടെ ഇറ്റലി തങ്ങളുടെ കരിയറിലെ ആദ്യ ആഗോള ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമിട്ടു. ഫുട്‌ബോളിന് മാത്രം പേരുകേട്ട രാജ്യത്ത് ക്രിക്കറ്റ് വളർന്നത് അവിശ്വസനീയമായ ഒരു യാത്രയിലൂടെയാണ്.
ഇറ്റലിയും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1793-ൽ ബ്രിട്ടീഷ് അഡ്മിറൽ ഹൊറേഷ്യോ നെൽസൺ നേപ്പിൾസ് തുറമുഖത്ത് തങ്ങുമ്പോഴാണ് ഇറ്റലിയിലെ ആദ്യ ക്രിക്കറ്റ് മത്സരം രേഖപ്പെടുത്തപ്പെട്ടത്. അതായത് 233 വർഷത്തെ നീണ്ട പാരമ്പര്യം ഈ രാജ്യത്തെ ക്രിക്കറ്റിനുണ്ട്. ഇറ്റലിയിലെ പല പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളും യഥാർത്ഥത്തിൽ ക്രിക്കറ്റ് ക്ലബ്ബുകളായാണ് തുടങ്ങിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
1899-ൽ ‘മിലാൻ ഫുട്‌ബോൾ ആൻഡ് ക്രിക്കറ്റ് ക്ലബ്ബ്’ എന്ന പേരിൽ ആണ് തുടങ്ങിയത്. ഇറ്റലിയിലെ ഏറ്റവും പഴയ ക്ലബ്ബ് ഇന്നും ‘ജെനോവ ക്രിക്കറ്റ് ആൻഡ് ഫുട്‌ബോൾ ക്ലബ്ബ്’ എന്നാണ് അറിയപ്പെടുന്നത്. 1922 മുതൽ 1943 വരെയുള്ള മുസ്സോളിനിയുടെ ഭരണകാലത്ത് ക്രിക്കറ്റ് ഇറ്റലിയിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി. ക്രിക്കറ്റ് ഒരു ‘ബ്രിട്ടീഷ് കായിക വിനോദം’ ആണെന്നും ഇറ്റാലിയൻ രക്തത്തിന് ചേർന്നതല്ലെന്നും ആരോപിച്ച് അത് നിരോധിക്കപ്പെട്ടു. ഫുട്‌ബോളിന് മാത്രം വലിയ പ്രോത്സാഹനം ലഭിച്ചതോടെ ക്രിക്കറ്റ് വിസ്മൃതിയിലായി. 2023-ൽ പോലും ഇറ്റലിയിലെ മോൺഫാൽകോൺ എന്ന ചെറിയ പട്ടണത്തിൽ ക്രിക്കറ്റ് ‘അൺ-ഇറ്റാലിയൻ’ ആണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു.
ഇറ്റലിയെ ലോകകപ്പിലെത്തിക്കുന്നതിൽ ഓസ്‌ട്രേലിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ കളിക്കാർ വലിയ പങ്കുവഹിച്ചു. ആദ്യ മത്സരത്തിൽ പരാജയത്തോടെയാണ് തുടങ്ങിയത് എങ്കിലും ടീം ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് നായകൻ പറയുന്നത്.












Discussion about this post