ബാങ്കോക്ക് : തായ്‌ലൻഡിൽ സ്കൂളിൽ വെടിവെപ്പ്. തെക്കൻ തായ്‌ലൻഡിലെ സോങ്‌ഖ്‌ലയിലെ ഒരു സ്‌കൂളിൽ തോക്കുധാരി നടത്തിയ കൂട്ട വെടിവെപ്പിൽ 22 കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടു. നിരവധി വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കിയിരിക്കുകയാണെന്നും സോങ്‌ഖ്‌ല പ്രവിശ്യാ ഭരണകൂടം അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ തോക്കുധാരി സ്കൂൾ വിടുന്ന സമയത്തിനടുത്ത് അകത്തു കയറിയതായി കണ്ടെത്തി. വെടിവയ്പ്പിനുശേഷം, അക്രമി ചില വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ കെട്ടിടത്തിനുള്ളിൽ ബന്ദികളാക്കി, അതേസമയം നിരവധി വിദ്യാർത്ഥികൾ അകത്ത് കുടുങ്ങിക്കിടക്കുന്നു, അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഹാറ്റ് യായ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, പ്രത്യേക സേനയും, രക്ഷാപ്രവർത്തകരും സ്കൂൾ വളഞ്ഞിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തായ്‌ലൻഡ് സർക്കാർ വ്യക്തമാക്കി. ആക്രമിയുടെ വ്യക്തിഗത വിവരങ്ങളോ ആക്രമണത്തിന്റെ കാരണമോ ലഭ്യമായിട്ടില്ലെന്നാണ് സൂചന. കനത്ത ആശങ്കയെ തുടർന്ന് രക്ഷാകർത്താക്കളുടെ ഒരു കൂട്ടം തന്നെ സ്കൂളിന് മുൻപിൽ കൂടിച്ചേർന്നിട്ടുണ്ട്.











Discussion about this post