ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നതിനിടെ, പഴയ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. പാക് താരം ഷാഹിദ് അഫ്രീദി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവന്നാലും താൻ അയാളെ വീണ്ടും പുറത്താക്കുമെന്ന ഇർഫാന്റെ മറുപടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നതിനിടെ, പഴയ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. പാക് താരം ഷാഹിദ് അഫ്രീദി വിരമിക്കൽ പിൻവലിച്ച് തിരിച്ചുവന്നാലും താൻ അയാളെ വീണ്ടും പുറത്താക്കുമെന്ന ഇർഫാന്റെ മറുപടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.
ഇന്ത്യ-പാക് പോരാട്ടങ്ങളിലെ മറക്കാനാവാത്ത നിമിഷം ഏതെന്ന ചോദ്യത്തിന് 2007-ലെ ടി20 ലോകകപ്പ് ഫൈനലാണ് ഇർഫാൻ തിരഞ്ഞെടുത്തത്. അന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ആയ ഇർഫാൻ പുറത്താക്കിയവരിൽ പ്രമുഖൻ ഷാഹിദ് അഫ്രീദിയായിരുന്നു. അഫ്രീദിയെ പൂജ്യത്തിന് പുറത്താക്കുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോഴാണ് ചർച്ച കൊഴുത്തത്. “ഈ ദൃശ്യങ്ങൾ കണ്ടാൽ ഷാഹിദ് അഫ്രീദി തന്റെ വിരമിക്കൽ പിൻവലിച്ച് വീണ്ടും കളിക്കാൻ വരും” എന്ന് ആകാശ് ചോപ്ര തമാശയായി പറഞ്ഞു. ഇതിന് ഇർഫാൻ പത്താൻ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്:
“അദ്ദേഹം തിരിച്ചുവരികയാണെങ്കിൽ, ഞാൻ വീണ്ടും അയാളെ ഔട്ടാക്കും. ഇത് എന്റെ ഗ്യാരണ്ടിയാണ്. അതിനായി ഞാൻ ഒരു മാസം കഠിനമായി പരിശീലനം നടത്തും.” ഇർഫാൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത പാർത്ഥിവ് പട്ടേൽ 2007 ലോകകപ്പിലെ തന്നെ പ്രസിദ്ധമായ ‘ബൗൾ ഔട്ട്’ നിമിഷമാണ് തന്റെ പ്രിയപ്പെട്ട ഓർമ്മയായി പങ്കുവെച്ചത്. ഇന്ത്യയും പാകിസ്ഥാനും സമനിലയിൽ പിരിഞ്ഞ ആ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.











Discussion about this post