രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രഥമ ലക്ഷ്യമെന്നും കേവലം വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയമല്ല തങ്ങൾ ഉയർത്തുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് എന്തെങ്കിലും സംഭവിച്ചാൽ അത് മതനിരപേക്ഷ മൂല്യങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന് ജനങ്ങൾക്കറിയാമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖല കൊവിഡിന് ശേഷം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഖജനാവ് തകർന്നു എന്ന് പ്രചരിപ്പിക്കുന്നവർ കാണാത്ത വികസനമാണ് ടൂറിസം മേഖലയിൽ നടക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു.
പെൻഷൻ മുടങ്ങുമെന്ന പ്രചാരണങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. പെൻഷൻ മുടങ്ങാതെ കൃത്യമായി ലഭിക്കാൻ എൽഡിഎഫ് ഭരണം തുടരണമെന്നാണ് സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത്. സാധാരണക്കാരന്റെ ക്ഷേമവും രാജ്യത്തിന്റെ മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും മന്ത്രി റിയാസ് പറഞ്ഞു.










Discussion about this post