ന്യൂഡൽഹി : ഭാരത് മണ്ഡപത്തിലെ നഗ്ന പ്രതിഷേധത്തിൽ കർശന നടപടിക്ക് ഒരുങ്ങി ഡൽഹി പോലീസ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് അറിയിച്ചു. പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താണ് പ്രതികളെല്ലാവരും ഉച്ചകോടിയിലേക്ക് എത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധം രേഖപ്പെടുത്തുന്ന ടീഷർട്ടുകൾക്ക് പുറമെ സെറ്റ്വറുകളും ജാക്കറ്റുകളും ധരിച്ച് ആയിരുന്നു ഇവർ ഭാരത് മണ്ഡപത്തിലേക്ക് പ്രവേശനം നേടിയിരുന്നത്. പിന്നീട് ഈ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പ്രതിഷേധിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാരിനെതിരായ ജെൻ സി പ്രതിഷേധം എന്ന രീതിയിലായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നത്. എന്നാൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് അകത്തു കടന്നതിനാൽ ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ വൈകാതെ തന്നെ എല്ലാ പ്രതിഷേധക്കാരുടെയും പേരും വിലാസവും ലഭ്യമായി. അന്വേഷണത്തിൽ പ്രതിഷേധിച്ചവർ എല്ലാവരും യൂത്ത് കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. അതേസമയം ഭാരത് മണ്ഡപത്തിൽ നടത്തിയ ഈ നാടകത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയെ ലോകത്തിനു മുമ്പിൽ അപമാനിക്കാൻ വേണ്ടി കോൺഗ്രസ് മനപ്പൂർവ്വം ഒരുക്കിയ നാടകമാണിതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
ഭാരത് മണ്ഡപത്തിലെ നഗ്നപ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രധാനി ബീഹാർ സ്വദേശിയായ കൃഷ്ണ ഹരി എന്ന 35 വയസ്സുകാരൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാണ്. ബീഹാർ സ്വദേശികളായ കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിങ്ങനെയുള്ള മറ്റു പ്രതികൾ യൂത്ത് കോൺഗ്രസിന്റെ ദേശീയ കോ-ഓർഡിനേറ്റർമാർ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.












Discussion about this post