യുഎഇയിലെ ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനം അറേബ്യൻ കടലിനു മുകളിൽ വച്ച്കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അഞ്ച് ജീവനക്കാരുമായി പറന്ന വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾപൂർണമായും വിച്ഛേദിക്കപ്പെട്ടത്. വിമാനം കടലിൽ തകർന്നുവീണതാകാമെന്ന നിഗമനത്തിൽപാക്കിസ്ഥാൻ നാവികസേനയും വ്യോമസേനയും സംയുക്തമായി കടലിൽ വലിയ തോതിലുള്ളതിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ വിമാനത്തിന്റെ അവസാന സെക്കൻഡുകളിലെ റഡാർവിവരങ്ങളാണ് ഇപ്പോൾ വ്യോമയാന മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്നത്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ24 പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരംവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് അന്തരീക്ഷത്തിൽ അസാധാരണമായഅവസ്ഥയിലൂടെയാണ് കടന്നുപോയത്.
കറാച്ചി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിന്റെനാവിഗേഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കറാച്ചിഎയർപോർട്ട് അതോറിറ്റി പൈലറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽരാത്രി 9:21 ഓടെ വിമാനം റഡാറിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനംആദ്യം പെട്ടെന്ന് താഴേക്ക് പതിക്കുകയും, പിന്നീട് നേരിയ രീതിയിൽ മുകളിലേക്ക് ഉയരാൻശ്രമിക്കുകയും ചെയ്ത ശേഷമാണ് അറേബ്യൻ കടലിലേക്ക് കുത്തനെ പതിച്ചതെന്നാണ് റഡാർവിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം വിമാനം സമുദ്രനിരപ്പിൽ നിന്നും വെറും 1100 അടിഉയരത്തിലായിരിക്കുമ്പോൾ മിനിറ്റിൽ 22,400 അടി എന്ന ഭീതിജനകമായ വേഗതയിലാണ് താഴേക്ക്പതിച്ചുകൊണ്ടിരുന്നത് (Vertical speed of -22,400 feet per minute). സാധാരണ വിമാനസർവീസുകളിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത വിധം അതീവ ഗുരുതരമായതകരാറാണ് വിമാനത്തിന് സംഭവിച്ചതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഷാർജയിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ മേഖലയിലെ മറ്റ് ചില വിമാനങ്ങൾക്കൊപ്പം ഈവിമാനത്തിനും ജിപിഎസ് അടക്കമുള്ള നാവിഗേഷൻ സിഗ്നലുകളിൽ തടസ്സം (GNSS Interference) നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കാണാതായ എപി-ബിഒഐ (AP-BOI) രജിസ്ട്രേഷനിലുള്ള ഈ ബോയിങ് വിമാനത്തിന് 27 വർഷത്തോളം പഴക്കമുണ്ട്. 1999-ൽ റഷ്യൻ എയർലൈനായ എയ്‌റോഫ്ലോട്ട് പാസഞ്ചർവിമാനമായിട്ടാണ് ഇത് ആദ്യമായി സർവീസ് ആരംഭിച്ചത്. പിന്നീട് 2012-ൽ ചരക്കുവിമാനമാക്കിമാറ്റിയ ശേഷമാണ് 2024-ൽ പാക്കിസ്ഥാനിലെ സ്വകാര്യ ചരക്ക് നീക്ക കമ്പനിയായ കെ2 എയർവേയ്‌സിന്റെ ഭാഗമാകുന്നത്. ഈ എയർലൈൻസിന്റെ കൈവശമുള്ള ഏക വിമാനവുംഇതായിരുന്നു. കറാച്ചിക്ക് 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് വിമാനം കാണാതായത്. കറാച്ചിയിൽ നിന്ന് പാക് നാവികസേനയുടെ യുദ്ധക്കപ്പലായ പിഎൻഎസ് സുൽഫിക്കർ, വാണിജ്യകപ്പലായ പിഎൻഎസ്സി ലാഹോർ എന്നിവയും വ്യോമസേനയുടെ നിരീക്ഷണ വിമാനങ്ങളും നിലവിൽഅപകടം നടന്നുവെന്ന് കരുതുന്ന അറേബ്യൻ കടലിൽ അരിച്ചുപെറുക്കുകയാണ്. വൻ ദുരന്തത്തിന്റെസൂചനകളാണ് പുറത്തുവരുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി തിരച്ചിൽഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ.











