ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ബെൽജിയംപ്രതിരോധമന്ത്രി തിയോ ഫ്രാങ്കൻ രംഗത്ത്. മെലോനിയെ അനാവശ്യമായി വിവാദങ്ങളിലേക്ക്വലിച്ചിഴയ്ക്കരുതെന്നും ഇത്തരം മോശം പരാമർശങ്ങൾ പാടില്ലെന്നും അദ്ദേഹം ട്രംപിന് മുന്നറിയിപ്പ്നൽകി. തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ (NATO) ഉച്ചകോടിക്ക് തൊട്ടുമുമ്പ് യൂറോപ്യൻയൂണിയനിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് തടയാനാണ് ബെൽജിയംമന്ത്രിയുടെ ഈ അടിയന്തര ഇടപെടൽ. അതേസമയം, യൂറോപ്പ് സ്വന്തം പ്രതിരോധശേഷിശക്തിപ്പെടുത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അടുത്ത അഞ്ച് മുതൽ പത്ത് വർഷം വരെഅമേരിക്കയുടെ സൈനിക പിന്തുണ യൂറോപ്യൻ രാജ്യങ്ങൾക്ക് അനിവാര്യമാണെന്നും അതിനാൽവാഷിങ്ടണുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാക്കരുതെന്ന് അദ്ദേഹം മറ്റ് യൂറോപ്യൻനേതാക്കളോട് അഭ്യർഥിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി ട്രംപും മെലോനിയും തമ്മിൽ കടുത്ത വാക്പോരാണ് അന്താരാഷ്ട്രതലത്തിൽ നടക്കുന്നത്. മുൻപ് ഇരുവരും മികച്ച സൗഹൃദത്തിലായിരുന്നെങ്കിലും അടുത്തിടെ ഇറാൻവിഷയത്തിലും മാർപാപ്പയ്ക്കെതിരെയുള്ള ട്രംപിന്റെ പരാമർശങ്ങളിലും മെലോനി വിയോജിപ്പ്പ്രകടിപ്പിച്ചതോടെയാണ് ബന്ധം വഷളായത്. കഴിഞ്ഞ മാസം നടന്ന ജി-7 ഉച്ചകോടിക്കിടെ മെലോനിതന്നോടൊപ്പം ഫോട്ടോയെടുക്കാൻ ‘കെഞ്ചിയെന്നും’ അവരോട് പാവം തോന്നിയതുകൊണ്ടാണ്താൻ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ട്രംപ് പരസ്യമായി പരിഹസിച്ചിരുന്നു. എന്നാൽ ഇറ്റലിയോതാനോ ആരുടെയും മുന്നിൽ കെഞ്ചാറില്ലെന്ന് പറഞ്ഞ് മെലോനി ഇതിന് ശക്തമായ മറുപടിയുംനൽകി.
ഈ തർക്കങ്ങൾ നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ’ട്രൂത്ത് സോഷ്യലിൽ’ മെലോനിയെ വീണ്ടും അധിക്ഷേപിച്ചുകൊണ്ട് ഒരു എഡിറ്റ് ചെയ്ത ചിത്രംപങ്കുവെച്ചത്. മെലോനി ട്രംപിനെ ആരാധനയോടെ നോക്കിനിൽക്കുന്ന ചിത്രത്തിന് മുകളിലായി’നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും’ (Restraining order needed) എന്ന തലക്കെട്ടും ട്രംപ്നൽകിയിരുന്നു. ട്രംപിന്റെ ഈ വ്യക്തിപരമായ അധിക്ഷേപമാണ് ബെൽജിയം പ്രതിരോധ മന്ത്രിയെപ്രകോപിപ്പിച്ചത്. ‘മെലോനി രാജ്ഞി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, അവർക്കെതിരെയുള്ള ഇത്തരംവിലകുറഞ്ഞ സൈബർ ആക്രമണങ്ങൾ യുഎസ് പ്രസിഡന്റിന്റെ പദവിക്ക് ചേർന്നതല്ലെന്ന് അദ്ദേഹംഓർമ്മിപ്പിച്ചു.
നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും കടുത്തആശങ്കയുണ്ട്. ട്രംപിന്റെ പ്രകോപനങ്ങളോട് ഇനി പ്രതികരിക്കാനില്ലെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്രതിരോധ രംഗത്ത് യുഎസിനെ പൂർണ്ണമായി പിണക്കാൻയൂറോപ്പിന് സാധിക്കില്ലെന്ന യാഥാർത്ഥ്യമാണ് ബെൽജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കൻചൂണ്ടിക്കാണിക്കുന്നത്.
സുരക്ഷാ കാര്യങ്ങളിൽ റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽവാഷിങ്ടണുമായുള്ള ബന്ധം തകരാതെ സൂക്ഷിക്കാൻ യൂറോപ്യൻ നേതാക്കൾ കൂടുതൽനയതന്ത്രജ്ഞത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നതകൾ മറന്ന് നാറ്റോഉച്ചകോടിയിൽ ഇരുനേതാക്കളും എങ്ങനെ മുഖാമുഖം വരുമെന്ന ഉത്കണ്ഠയിലാണ് ഇപ്പോൾരാജ്യാന്തര നയതന്ത്ര ലോകം.











