പ്രതിരോധ രംഗത്ത് ലോകം ഉറ്റുനോക്കുന്ന വമ്പൻ കരുനീക്കങ്ങളുമായി ഇന്ത്യയും ഇസ്രായേലുംകൈകോർക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായിഅതീവ നിർണ്ണായകമായ പ്രതിരോധ കരാറുകളിലേക്കാണ് ഇരുരാജ്യങ്ങളും വിരൽചൂണ്ടുന്നത്. ശത്രുരാജ്യങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്ന ആന്റിബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, അത്യാധുനിക ലേസർ ആയുധങ്ങൾ, ദീർഘദൂരസ്റ്റാൻഡ് ഓഫ് മിസൈലുകൾ, അത്യാധുനിക ഡ്രോണുകൾ എന്നിവയുടെ സംയുക്ത വികസനമാണ്ഈ സന്ദർശനത്തിലെ പ്രധാന അജണ്ട. ഫെബ്രുവരി 25, 26 തീയതികളിലാണ് പ്രധാനമന്ത്രിഇസ്രായേൽ സന്ദർശിക്കുന്നത്.
പ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ സന്ദർശനം സാക്ഷ്യം വഹിക്കുക. ഇസ്രായേലിന്റെ കൈവശമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയുമായി പങ്കുവെക്കാൻടെൽ അവീവ് സമ്മതിച്ചതായാണ് വിവരം. മുൻകാലങ്ങളിൽ നൽകാതിരുന്ന അതീവ രഹസ്യസ്വഭാവമുള്ള സാങ്കേതികവിദ്യകൾ പോലും ഇത്തവണ ഇന്ത്യക്ക് ലഭ്യമാകും. പ്രത്യേകിച്ച്, മിസൈലുകളെയും ഡ്രോണുകളെയും നിമിഷനേരം കൊണ്ട് കരിച്ചുകളയുന്ന ലേസർ പ്രതിരോധസംവിധാനങ്ങൾ (Laser Defence Systems) ഇന്ത്യൻ സൈന്യത്തിന് വലിയ കരുത്താകും. സന്ദർശനവേളയിൽ സുരക്ഷാ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ (MoU) ഇരുരാജ്യങ്ങളുംഒപ്പുവെക്കും. ഏകദേശം 10 ബില്യൺ ഡോളറിന്റെ പ്രതിരോധ ഇടപാടുകളാണ് വരും വർഷങ്ങളിൽഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നവംബറിൽ പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് ഇസ്രായേൽ സന്ദർശിച്ചപ്പോൾ തന്നെഈ വിപുലമായ സഹകരണത്തിനുള്ള അടിത്തറ പാകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുംഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള അടുത്ത സൗഹൃദം ഈതന്ത്രപ്രധാനമായ നീക്കങ്ങൾക്ക് വേഗത പകർന്നു. ഇന്ത്യൻ അതിർത്തികൾ കൂടുതൽസുരക്ഷിതമാക്കുന്നതിനൊപ്പം, പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടാനുള്ളഇന്ത്യയുടെ നീക്കങ്ങൾക്ക് ഇസ്രായേലുമായുള്ള ഈ കൂട്ടുക്കെട്ട് നിർണ്ണായകമാകും. നിലവിൽലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ‘അയൺ ഡോം’ വികസിപ്പിച്ച ഇസ്രായേലിന്റെ സഹായം ഇന്ത്യയുടെ മിസൈൽ കവചത്തെ കൂടുതൽ സുശക്തമാക്കും.










Discussion about this post