പാകിസ്താൻ താരം സാഹിബ്സാദ ഫർഹാനെയും താരത്തിന്റെ ഡോക്യുമെന്ററിയെയും പരിഹസിച്ച് മുൻ ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗ് രംഗത്ത്. ജസ്പ്രീത് ബുംറയെ മൂന്ന് സിക്സറുകൾ അടിച്ചതിന്റെ പേരിൽ ഡോക്യുമെന്ററി ഇറക്കിയ ഫർഹാന്റെ നടപടിയെ തന്റെ തനത് ശൈലിയിലാണ് സെവാഗ് നേരിട്ടത്.
ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ മൂന്ന് തവണ അതിർത്തി കടത്തിയതിന് പിന്നാലെ പാകിസ്താൻ താരം സാഹിബ്സാദ ഫർഹാൻ ‘ഹീറോ ഇൻ ദി മേക്കിംഗ്’ (Hero in the Making) എന്ന പേരിൽ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് സെവാഗിന്റെ പരിഹാസം.
ഫീവർ എഫ്എം പങ്കുവെച്ച വീഡിയോയിൽ സെവാഗ് ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മൂന്ന് സിക്സറുകൾ അടിച്ചാൽ ഒരു ഡോക്യുമെന്ററിക്ക് ധാരാളമാണ്. ആ യുക്തി വെച്ച് നോക്കുകയാണെങ്കിൽ 300-ഉം 254-ഉം 100-ഉം ഒക്കെ അടിച്ച എനിക്ക് ഒരു വലിയ വെബ് സീരീസ് തന്നെ വേണ്ടിവരുമല്ലോ! എല്ലാ ബൗളർമാരെയും ആധിപത്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും മൂന്ന് സിക്സറിൽ ഡോക്യുമെന്ററി ഉണ്ടാക്കുന്നത് ഒരു പ്രത്യേക കല തന്നെയാണ്. പക്ഷേ ആ കഴിവ് അധികം പുറത്തെടുക്കാതിരിക്കുന്നതാണ് നല്ലത്.” അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്ററിയുടെ പേരിൽ വലിയ ഹൈപ്പ് ലഭിച്ച ഫർഹാൻ, 2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണ്ണായക മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ പരിഹാസമേറ്റുവാങ്ങേണ്ടി വന്നു. എന്നാൽ നമീബിയക്കെതിരായ തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറി നേടി താരം ശക്തമായി തിരിച്ചുവരികയും ചെയ്തു.













Discussion about this post