അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തകർത്താടിയപ്പോൾ, ബാറ്റിംഗ് വിസ്മയങ്ങളെ എറിഞ്ഞുതളച്ച ജസ്‌പ്രീത് ബുംറയുടെ സ്പെല്ലിങ് കൈയടി നൽകാതെ പറ്റില്ല. മറ്റ് ബൗളർമാരെയെല്ലാം ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മൈതാനത്തിന്റെ നാനാഭാഗത്തേക്കും പറപ്പിച്ചപ്പോൾ, വിക്കറ്റുകൾ വീഴ്ത്തിയും റൺസ് വിട്ടുനൽകാൻ വിസമ്മതിച്ചും ജസ്‌പ്രീത് ബുംറ ഒരിക്കൽ കൂടി തന്റെ അപ്രമാദിത്വം തെളിയിച്ചു.
മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ റൺ റേറ്റ് (RPO) 9.35 ആയിരുന്നു. അതായത് ഏകദേശം ഓരോ ഓവറിലും ഒമ്പതിലധികം റൺസ് വീതം അവർ അടിച്ചുകൂട്ടി. എന്നാൽ ബുംറ പന്തെറിയാൻ എത്തിയപ്പോൾ സൗത്താഫ്രിക്കൻ താരങ്ങൾ മര്യാദയുള്ള കുട്ടികളായി. തന്റെ 4 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 3 നിർണ്ണായക വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ബുംറയുടെ ഇക്കോണമി റേറ്റ് വെറും 3.8 മാത്രമായിരുന്നു.
ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നായായി ഈ പ്രകടനത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. മറ്റ് ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കാൻ മത്സരിച്ചപ്പോൾ ബുംറ മാത്രം ഒരു അത്ഭുതമായി നിലകൊണ്ടു. ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് സ്കോർ ചെയ്തത് എന്നതിൽ തന്നെയുണ്ട് ബുംറ കാണിച്ച അച്ചടക്കത്തിന്റെ വില എത്ര ആണെന്ന്. ബുംറയുടെ ആ 4 ഓവറുകൾ ഇല്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 220 കടക്കുമായിരുന്നു എന്നുറപ്പാണ്.
റൺസ് വിട്ടുനൽകാതിരുന്നതിന് പുറമെ ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാരായ ഡി കോക്ക്, റിക്കെൽട്ടൺ, കോർബിൻ ബോഷ് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.












Discussion about this post