ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഭാരതത്തിന്റെ കരുത്ത് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്ഡിജിറ്റൽ ലോകത്തും സമാനതകളില്ലാത്ത വിജയം. ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് എന്ന ചരിത്ര നാഴികക്കല്ല് പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവായി മോദി മാറി. ഭാരതത്തിന്റെ അഭിമാനമായ ഈ നേട്ടം 2026 ഫെബ്രുവരി 26-നാണ്ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ലോക നേതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ജനപിന്തുണയാണ് മോദിക്ക്ഇൻസ്റ്റാഗ്രാമിലുള്ളത്. നിലവിൽ 43.2 ദശലക്ഷം ഫോളോവേഴ്‌സാണ് ട്രംപിനുള്ളത്. പ്രധാനമന്ത്രിയുടെ ഈ വൻ കുതിപ്പ് ആഗോളതലത്തിൽ ഭാരതത്തിനുള്ള വർദ്ധിച്ചുവരുന്നസ്വാധീനത്തിന്റെയും യുവതലമുറയ്ക്കിടയിൽ മോദിക്കുള്ള സ്വീകാര്യതയുടെയും തെളിവായിവിലയിരുത്തപ്പെടുന്നു.
2014-ൽ അധികാരമേറ്റ അതേ വർഷമാണ് മോദി ഇൻസ്റ്റാഗ്രാമിൽ സജീവമായത്. കഴിഞ്ഞ ഒരുദശാബ്ദത്തിനിടെ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ എൻഗേജ്‌മെന്റ് ലഭിക്കുന്ന ഡിജിറ്റൽഇടമായി അദ്ദേഹത്തിന്റെ അക്കൗണ്ട് മാറി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ(15 മില്യൺ), ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ (14.4 മില്യൺ), തുർക്കി പ്രസിഡന്റ് തയ്യിപ്എർദോഗൻ (11.6 മില്യൺ) എന്നിവരാണ് പട്ടികയിൽ പിന്നിലുള്ള മറ്റു പ്രമുഖർ. ശ്രദ്ധേയമായ കാര്യം, പട്ടികയിൽ അടുത്ത അഞ്ച് സ്ഥാനങ്ങളിലുള്ള ലോക നേതാക്കളുടെ ആകെഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവേഴ്‌സ് എണ്ണം എന്നതാണ്.
ഭാരതത്തിനുള്ളിലെ രാഷ്ട്രീയ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് മോദി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി (12.6 മില്യൺ) മോദിയുടെ ഏഴിലൊന്ന് പോലും ജനപിന്തുണ ഡിജിറ്റൽപ്ലാറ്റ്‌ഫോമിൽ കൈവരിച്ചിട്ടില്ല. മോർണിംഗ് കൺസൾട്ട് പോലുള്ള ആഗോള ഏജൻസികളുടെസർവ്വേകളിൽ 67 ശതമാനത്തിലധികം അപ്രൂവൽ റേറ്റിംഗുമായി ലോകത്തെ ഏറ്റവും ജനപ്രിയനേതാവായി മോദി തുടരുന്നതിനിടയിലാണ് ഈ റെക്കോർഡ് നേട്ടം.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും ഭാരതത്തിന്റെ സംസ്കാരവും വികസനനേട്ടങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾമോദി ഫലപ്രദമായി ഉപയോഗിക്കുന്നു. ഈ നേട്ടം ലോകവേദിയിൽ ഭാരതത്തിന്റെ പ്രതീകമായമോദിയുടെ വ്യക്തിപ്രഭാവത്തിനുള്ള അംഗീകാരമായാണ് ദേശീയവാദികൾ കാണുന്നത്.










