ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യുനേതാവിന്റെ വീടിനുനേരേ ബോംബാക്രമണം. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെവടകര തോടന്നൂരിലെ വീടിനുനേരേയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിനുനേരേ ബോംബ് എറിയുകയായിരുന്നു.
സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകരുകയും മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾസംഭവിക്കുകയും ചെയ്തു. ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾപുറത്തുവന്നിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീടിന്റെ ഗേറ്റിന് മുന്നിലെത്തിയ സംഘം കൈവശമിരുന്ന ബോംബ് വീടിന്റെ ഉമ്മറത്തേക്ക്വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് നടന്നതെന്ന് നാട്ടുകാർപറയുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിനെതിരേകരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഘത്തിൽ ബിതുൽ ബാലനും ഉണ്ടായിരുന്നു. മന്ത്രിയെ തടയാൻശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. നേതാവ് ജയിലിൽകഴിയുമ്പോഴാണ് കുടുംബം താമസിക്കുന്ന വീടിനുനേരേ ആക്രമണം ഉണ്ടായിരിക്കുന്നത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സമാധാനപരമായിപ്രതിഷേധിക്കുന്നവർക്കെതിരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സി.പി.എം ഭീകരാന്തരീക്ഷംസൃഷ്ടിക്കുകയാണെന്ന് കെ.എസ്.യു നേതൃത്വം പ്രതികരിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രാഥമികപരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ളഊർജിതമായ ശ്രമത്തിലാണ് വടകര പോലീസ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽപോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.












