ടെഹ്‌റാൻ: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധംപൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന്പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണവുമായി ഇറാൻരംഗത്തെത്തി. “നരകത്തിന്റെ വാതിലുകൾ ഞങ്ങൾ തുറന്നിടുകയാണ്” എന്ന പ്രഖ്യാപനത്തോടെഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻമിസൈലുകൾ വർഷിച്ചു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക്ഫ്യൂറി’യിൽ ഖമേനി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തിരിച്ചടിതുടങ്ങിയത്. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കൻതാവളങ്ങളിൽ മിസൈലുകൾ പതിച്ചു. ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ(Fifth Fleet) ആസ്ഥാനം ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. പേർഷ്യൻ ഗൾഫിൽനങ്കൂരമിട്ടിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾഉണ്ടായതായാണ് റിപ്പോർട്ട്.
ജബൽ അലി തീരത്ത് വെച്ച് അമേരിക്കൻ സേനയ്ക്ക് വെടിക്കോപ്പുകൾ എത്തിച്ചിരുന്ന എംഎസ്പികപ്പൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്നു.
“ഞങ്ങളുടെ നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാതെ അടങ്ങില്ല, അമേരിക്കൻസാമ്രാജ്യത്വത്തിന്റെ അന്ത്യം ഇവിടെ തുടങ്ങുന്നു” എന്നാണ് ഇറാന്റെ വിപ്ലവ ഗാർഡ് (IRGC) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ ടെൽഅവീവിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വശത്ത് ഇസ്രായേലും അമേരിക്കയുംഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമ്പോൾ മറുവശത്ത് ഇറാൻ തങ്ങളുടെപക്കലുള്ള മുഴുവൻ മിസൈൽ കരുത്തും പുറത്തെടുക്കുകയാണ്.
യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. ദുബായ്, ദോഹ വിമാനത്താവളങ്ങൾക്ക് സമീപം മിസൈലുകൾ പതിച്ചതിനെത്തുടർന്ന് വിമാനങ്ങൾകൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഇന്ത്യൻ എംബസികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നകൺട്രോൾ റൂമുകൾ തുറന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചടിതുടർന്നാൽ ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള സൈനിക നീക്കം നേരിടേണ്ടി വരുമെന്നാണ്ട്രംപിന്റെ ഭീഷണി. വരും മണിക്കൂറുകളിൽ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക്നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.








