ഇറാനിലെ ഭരണമാറ്റത്തിന് നേരിട്ട് ചുക്കാൻ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നപ്രക്രിയയിൽ താൻ നേരിട്ട് പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലെ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനി അധികാരം ഏറ്റെടുക്കാനുള്ള നീക്കങ്ങളെട്രംപ് ശക്തമായി എതിർത്തു. “അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ എനിക്ക്പങ്കുണ്ടാകും,” എന്ന ട്രംപിന്റെ പ്രസ്താവന ആഗോള രാഷ്ട്രീയത്തിൽ വലിയചർച്ചയായിരിക്കുകയാണ്.
ഇറാനിലെ നിലവിലെ ഭരണകൂടം തകർച്ചയുടെ പാതയിലാണെന്നും വിദേശരാജ്യങ്ങളിൽസേവനമനുഷ്ഠിക്കുന്ന ഇറാനിയൻ നയതന്ത്രജ്ഞർ ഉടൻ തന്നെ അഭയം തേടണമെന്നും ട്രംപ്ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത പദവിയിലേക്ക് കുടുംബവാഴ്ച അനുവദിക്കില്ലെന്ന കർശന നിലപാടിലാണ്വൈറ്റ് ഹൗസ്. ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മകൻമുജ്തബയെ വാഴിക്കാനുള്ള നീക്കങ്ങൾ ഇറാൻ സജീവമാക്കിയിരുന്നു. എന്നാൽ, ഒരു ജനാധിപത്യപ്രക്രിയയിലൂടെയല്ലാതെ പുതിയ നേതാവ് വരുന്നത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ പക്ഷം.
ഇറാനിയൻ നയതന്ത്രജ്ഞരോട് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഉടൻ തന്നെ പാശ്ചാത്യരാജ്യങ്ങളിൽ രാഷ്ട്രീയ അഭയം (Political Asylum) തേടാൻ ട്രംപ് ആഹ്വാനം ചെയ്തു. ഭരണകൂടംമാറുമ്പോൾ അവർ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്.
ഇറാനിലെ ജനങ്ങൾക്ക് വേണ്ടി താൻ നിലകൊള്ളുമെന്നും അവിടെ നിലനിൽക്കുന്നസ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുമെന്നുമാണ് ട്രംപിന്റെ വാദം.











