സഞ്ജു സാംസൺ എന്ന മലയാളി ക്രിക്കറ്റ് താരം തന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ സിംഹാസനത്തിലേറുന്ന കാഴ്ചയാണ് നാം കണ്ടത്. വിരാട് കോലിയുടെ ലോകകപ്പ് റെക്കോർഡുകൾ പോലും പഴങ്കഥയാക്കിക്കൊണ്ട് സഞ്ജു നടത്തിയ ഈ ‘ക്ലച്ച്’ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒന്നാണ്.
2026 ടി20 ലോകകപ്പിൽ വെറും 5 ഇന്നിംഗ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന വിരാട് കോലിയുടെ റെക്കോർഡ് (319 റൺസ് – 2014) മറികടന്നു. ഏറ്റവും വലിയ വേദിയിൽ, ഏറ്റവും വലിയ സമ്മർദ്ദത്തിൽ എങ്ങനെ കളിക്കണമെന്ന് സഞ്ജു ഇന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ആദ്യ ഓവറുകളിൽ അഭിഷേക് ശർമ്മയെയും പിന്നീട് ഇഷാൻ കിഷനെയും സാക്ഷിയാക്കി സഞ്ജു നടത്തിയ ബാറ്റിംഗ് സംഹാരമായിരുന്നു. മിച്ചൽ സാന്റ്നറുടെ സ്പിന്നിനെയും കിവീസ് പേസർമാരെയും ഒരുപോലെ ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും സഞ്ജു പായിച്ചു.
46 പന്തിൽ 89 റൺസ് നേടിയ സഞ്ജു ആദ്യ ഓവറുകളിൽ അഭിഷേക് ശർമ്മയെയും പിന്നീട് ഇഷാൻ കിഷനെയും സാക്ഷിയാക്കി സഞ്ജു നടത്തിയ ബാറ്റിംഗ് സംഹാരമായിരുന്നു. മിച്ചൽ സാന്റ്നറുടെ സ്പിന്നിനെയും കിവീസ് പേസർമാരെയും ഒരുപോലെ ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും സഞ്ജു പായിച്ചു. സഞ്ജുവിന്റെ ഈ ലോകകപ്പ് യാത്ര അവിശ്വസനീയമായിരുന്നു. രണ്ട് തവണ ചാമ്പ്യന്മാരായ ടീമുകളെയാണ് അദ്ദേഹം തകർത്തത്:
Vs വെസ്റ്റ് ഇൻഡീസ് (Super 8): കരീബിയൻ കരുത്തിനെതിരെ തകർപ്പൻ അർദ്ധ സെഞ്ചുറി (97*).
Vs ഇംഗ്ലണ്ട് (Semi-Final): കരുത്തരായ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് വെടിക്കെട്ട്(89 )
Vs ന്യൂസിലൻഡ് (Final): ഇന്ന് അഹമ്മദാബാദിൽ 89 റൺസിന്റെ മാസ്റ്റർ ക്ലാസ് ഇന്നിംഗ്സ്.
വർഷങ്ങളോളം ടീമിന് പുറത്തിരിക്കേണ്ടി വന്നപ്പോഴും, അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും സഞ്ജുവിനായി ആരാധകർ മുഴക്കിയ ‘നീതി’ എന്ന മുദ്രാവാക്യം ഇന്ന് അന്വർത്ഥമായിരിക്കുന്നു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരത്തിനായി സഞ്ജുവിനേക്കാൾ അർഹനായി മറ്റാരുമില്ല. കോലിയുടെ സ്ഥിരതയും ഡിവില്ലിയേഴ്സിന്റെ പ്രഹരശേഷിയും സമന്വയിപ്പിച്ച ഒരു ‘സഞ്ജു സ്റ്റൈൽ’ ബാറ്റിംഗിനാണ് ലോകം സാക്ഷ്യം വഹിച്ചത്.












