ഇറാൻ പരമാന്ത്രിക നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, വിവിധരാജ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സ്ലീപ്പർ സെല്ലുകളെ (Sleeper Cells) സജീവമാക്കാൻ ഇറാൻ രഹസ്യസന്ദേശം അയച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ സംയുക്ത സൈനികനീക്കത്തിലൂടെ ഖമേനി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരുനീക്കം ഉണ്ടായതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ നീക്കങ്ങളെ അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സാഹചര്യംസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്വ്യക്തമാക്കി.
ഫെബ്രുവരി 28-ന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ ഇറാനിൽ നിന്ന് പുറപ്പെട്ട നിഗൂഢമായഎൻക്രിപ്റ്റഡ് സന്ദേശങ്ങളാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞത്. വിദേശരാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ഇറാന്റെ ചാരന്മാർക്കും സ്ലീപ്പർ സെല്ലുകൾക്കും കൃത്യമായആക്രമണ നിർദ്ദേശങ്ങൾ നൽകാനാണ് ഈ സന്ദേശങ്ങൾ അയച്ചിരിക്കുന്നത് എന്നാണ്വിലയിരുത്തൽ. ഇന്റർനെറ്റോ സെല്ലുലാർ നെറ്റ്‌വർക്കുകളോ ഉപയോഗിക്കാതെ, പ്രത്യേകഡീക്രിപ്ഷൻ കീകൾ ഉപയോഗിച്ച് മാത്രം വായിക്കാൻ കഴിയുന്ന അതീവ രഹസ്യ സ്വഭാവമുള്ളസന്ദേശങ്ങളാണ് ഇവയെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണയിൽ കവിഞ്ഞരീതിയിൽ ഒന്നിലധികം രാജ്യങ്ങളിലേക്ക് ഈ സന്ദേശങ്ങൾ റീ-ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ടത് സുരക്ഷാഏജൻസികളെ ആശങ്കയിലാക്കുന്നുണ്ട്.
നിലവിൽ ഏതെങ്കിലും പ്രത്യേക നഗരങ്ങളെയോ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ട് ഉടനടി ആക്രമണംഉണ്ടാകുമെന്ന് സൂചനകളില്ലെങ്കിലും, ലോകമെമ്പാടുമുള്ള തങ്ങളുടെ സൈനിക താവളങ്ങൾക്കുംനിയമപാലകർക്കും അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്വാഭാവികമായ എന്ത്നീക്കവും നിരീക്ഷിക്കാനും സംശയാസ്പദമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. ഖമേനിയുടെ മരണത്തോടെ മേഖലയിൽ വലിയ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയുള്ളഇറാന്റെ ഈ നീക്കം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഫലനങ്ങൾക്ക്കാരണമാകും.












