പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ആഗോള കപ്പൽ ഗതാഗതംസ്തംഭനാവസ്ഥയിലാവുകയും ചെയ്യുമ്പോഴും ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ നയതന്ത്ര കരുത്ത്വീണ്ടും തെളിയിക്കപ്പെടുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ എൽപിജിടാങ്കറുകൾക്ക് ഇറാൻ സുരക്ഷിത പാതയൊരുക്കി. ഭാരതത്തിലേക്കുള്ള രണ്ട് കൂറ്റൻ പാചകവാതകടാങ്കറുകൾക്കാണ് ഇറാൻ സൈന്യം യാതൊരു തടസ്സവുമില്ലാതെ കടന്നുപോകാൻ അനുമതിനൽകിയത്. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,മേഖലയിൽ സംഘർഷംരൂക്ഷമായിട്ടും ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി കടത്തിവിടാൻ ഇറാൻ പ്രത്യേകതാല്പര്യമെടുക്കുകയായിരുന്നു.
ഭാരതത്തെ തങ്ങളുടെ ഉറ്റ സുഹൃത്തായി വിശേഷിപ്പിച്ച ഇന്ത്യയിലെ ഇറാനിയൻ അംബാസഡർമുഹമ്മദ് ഫതാലി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും പങ്കിട്ട താല്പര്യങ്ങളുമാണ്ഇതിന് ആധാരമെന്ന് വ്യക്തമാക്കി.
ലോകത്തെ എണ്ണ-വാതക നീക്കങ്ങളുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നഇറാന്റെ ഭീഷണിയിൽ ആഗോള വിപണി വിറച്ചുനിൽക്കുമ്പോഴാണ് ഭാരതത്തിന് മാത്രം ഈ പ്രത്യേകപരിഗണന ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
‘ഇന്ത്യ ഒരു സുഹൃത്താണ്, ഞങ്ങൾക്ക് പൊതുവായ താല്പര്യങ്ങളുണ്ട്’ എന്ന അംബാസഡറുടെവാക്കുകൾ നവഭാരതത്തിന്റെ വളരുന്ന ആഗോള സ്വാധീനത്തെയാണ് അടിവരയിടുന്നത്. മറ്റ്രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്യുമ്പോൾ, ഇന്ത്യൻത്രിവർണ്ണ പതാകയേന്തിയ കപ്പലുകൾക്ക് ഇറാൻ സൈന്യം സല്യൂട്ട് നൽകി സുരക്ഷിതപാതയൊരുക്കുന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഇറാനിയൻഅധികൃതരുമായി നടത്തിയ നിരന്തര ചർച്ചകളുടെ ഫലം കൂടിയാണിത്. ഇന്ധന സുരക്ഷയുടെകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാരതത്തിന്റെ നിലപാട് ഇറാൻഅംഗീകരിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഭാരതത്തെ ബാധിക്കില്ലെന്നഉറപ്പ് ലഭിച്ചതോടെ രാജ്യത്തെ ഊർജ്ജ പ്രതിസന്ധി സംബന്ധിച്ചു വ്യാജവാർത്തകൾപ്രചരിപ്പിക്കുന്നവർക്ക് തിരിച്ചടി കൂടിയായി ഈ വാർത്ത.








