ന്യൂഡൽഹി : കുഞ്ഞിനെ പരിചരിക്കുന്നതിനായി പിതാവിനും അവധി നൽകുന്ന പിതൃത്വ അവധിയുമായി ബന്ധപ്പെട്ട പുതിയ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല എന്ന് എടുത്തു പറഞ്ഞതാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പിതൃത്വ അവധി ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിക്കുന്ന നിയമം നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
“ഒരു കുട്ടിയെ വളർത്തുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല, പിതാവിന്റെ പങ്ക് ഒരുപോലെ പ്രധാനമാണ്, കൂടാതെ പ്രാരംഭ ഘട്ടത്തിൽ ഇരു കക്ഷികളുടെയും സാന്നിധ്യം ഒരു കുട്ടിയുടെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ മാസങ്ങളും വർഷങ്ങളുമാണ് ഏറ്റവും നിർണായകം. കുട്ടിയുടെ പരിചരണത്തിലും വൈകാരിക വികാസത്തിലും മാതാപിതാക്കൾ ഇരുവരും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുന്ന സമയമാണിത്. ഈ സമയത്ത് പിതാവിന് കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ, കുട്ടിക്കും പിതാവിനും ഈ നിർണായക അനുഭവം നഷ്ടപ്പെടുമെന്ന് കോടതി പ്രസ്താവിച്ചു. അതിനാൽ, പിതൃത്വ അവധി അത്യാവശ്യമാണ്,” എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.








