പ്രമേഹ രോഗബാധിതർക്ക് വലിയ ആശ്വാസമേകി ലോകത്തിലെ ആദ്യത്തെ ‘ആഴ്ചയിലൊരിക്കൽമാത്രം’ ഉപയോഗിക്കേണ്ട ബേസൽ ഇൻസുലിൻ ഇന്ത്യയിൽ വിപണിയിലെത്തിച്ചു. പ്രമുഖ ഡാനിഷ്ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് ‘അവിക്ലി’ (Awiqli – insulin icodec) എന്ന പേരിൽ ഈ വിപ്ലവകരമായ മരുന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ മുതിർന്ന ആളുകൾക്ക് ഈ ഇൻസുലിൻഉപയോഗിക്കാനാകും. സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേനഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടി വരാറുണ്ട്. എന്നാൽപുതിയ മരുന്നിന്റെ വരവോടെ ഇൻസുലിൻ കുത്തിവെപ്പുകളുടെ എണ്ണം വർഷത്തിൽ വെറും 52 ആയി ചുരുങ്ങും എന്നത് ചികിൽസാ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കോശങ്ങളിലേക്ക് എത്തിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ്ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം പൂർണ്ണമായി തടസ്സപ്പെടുന്ന ടൈപ്പ് 1 പ്രമേഹരോഗികൾക്കും, രോഗം സങ്കീർണ്ണമായ ടൈപ്പ് 2 പ്രമേഹബാധിതർക്കും കൃത്യമായ ഇടവേളകളിൽ ഇൻസുലിൻകുത്തിവെപ്പ് നിർബന്ധമാണ്. എന്നാൽ ദിവസേനയുള്ള സൂചിപ്രയോഗം പലരിലും കടുത്തമാനസികവിഷമത്തിനും കുത്തിവെപ്പുകൾ ഒഴിവാക്കുന്ന പ്രവണതയ്ക്കും കാരണമാകാറുണ്ട്. ഈസാഹചര്യത്തിലാണ് ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതിയെന്ന സവിശേഷതയുമായി’അവിക്ലി’ എത്തുന്നത്.
ഇൻസുലിൻ എടുക്കുന്നതിനോടുള്ള രോഗികളുടെ ഭയവും ആശങ്കയും അകറ്റാനും ചികിൽസകൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്നാണ് മെഡിക്കൽരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. പ്രമേഹ ചികിത്സാ ചരിത്രത്തിലെ തന്നെ ഏറ്റവുംസുപ്രധാനമായ ചുവടുവെപ്പുകളിലൊന്നായാണ് നോവോ നോർഡിസ്കിന്റെ ഈ പുതിയ നേട്ടംആഗോളതലത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.











