പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചിത്രം മാറുന്നു. മുർഷിദാബാദിലെ നിർണ്ണായക മണ്ഡലമായ സാഗർദിഗിയിൽ എസ്ഡിപിഐ (SDPI) സ്ഥാനാർത്ഥി മസിയുർ റഹ്മാനെ പിന്തുണയ്ക്കാൻ സിപിഎമ്മും ഇടതുസഖ്യവും തീരുമാനിച്ചു. സ്ഥാനാർത്ഥിക്കായി സിപിഎം പ്രവർത്തകർ സജീവമായി വോട്ടുചോദിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ഉടനീളം കാണുന്നത്. തെരഞ്ഞെടുപ്പ് റാലികളിൽ എസ്ഡിപിഐ പതാകയ്ക്കൊപ്പം സിപിഎം പതാകകളും ഉയർന്നുപാറുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഹൂഗ്ലിയിലെ ഫുർഫുറാ ദർഗയിലെ അബ്ബാസ് സിദ്ദീഖി സ്ഥാപിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ISF) എസ്ഡിപിഐയും തമ്മിലുള്ള സഖ്യത്തിന് ഇടതുപക്ഷം കൂടി പിന്തുണ നൽകിയതോടെ മണ്ഡലത്തിൽ മത്സരം കടുപ്പമായി. കോൺഗ്രസിനും തൃണമൂലിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് സാഗർദിഗി.
2023-ലെ ഉപതിരഞ്ഞെടുപ്പിൽ സാഗർദിഗിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബൈറൻ ബിശ്വാസ് വിജയിച്ചിരുന്നു. എന്നാൽ വിജയത്തിന് പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. നിലവിൽ ബംഗാൾ നിയമസഭയിൽ സീറ്റുകളൊന്നുമില്ലാത്ത സിപിഎമ്മിനും കോൺഗ്രസിനും ഈ തിരഞ്ഞെടുപ്പ് അസ്തിത്വത്തിന്റെ പോരാട്ടമാണ്.
ശക്തമായ നാല് സ്ഥാനാർത്ഥികളാണ് ഇത്തവണ സാഗർദിഗിയിൽ മാറ്റുരയ്ക്കുന്നത്










