പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രനാസിക്കിലെ ബിപിഒ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടി. ഓഫീസിനുള്ളിൽ വനിതാജീവനക്കാർക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുംപുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിലവിൽ ഓഫീസിലെ മുഴുവൻ ജീവനക്കാരോടുംഅടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വർക്ക് ഫ്രം ഹോം (WFH) രീതിയിലേക്ക് മാറാൻ മാനേജ്‌മെന്റ്നിർദ്ദേശം നൽകി.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഓഫീസിനുള്ളിൽ ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട്ഇതുവരെ 9 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ഓപ്പറേഷൻസ് ഹെഡ് അശ്വിനി ചൈനാനിഉൾപ്പെടെ ഏഴോളം ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ നിലവിൽഒളിവിലാണ്.ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പീഡനത്തിനിരയായ പെൺകുട്ടികളെ നിർബന്ധിച്ച് മതപരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയും, ചില പ്രത്യേക ഭക്ഷണരീതികൾ പിന്തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പരാതിയിൽപറയുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സർക്കാർ നിയോഗിച്ചു.
വിഷയത്തിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കടുത്ത ആശങ്ക രേഖപ്പെടുത്തുകയുംകുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കേന്ദ്രത്തിൽ പോഷ് (POSH) നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്നും അന്വേഷണ സംഘംപരിശോധിക്കുന്നുണ്ട്. ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം ഇതിനോടകംതന്നെ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.











