മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒയിൽ നടന്ന അതിക്രമങ്ങളിൽ കൂടുതൽ ഞെട്ടിക്കുന്നവിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമങ്ങൾക്ക് പുറമെ, നിർബന്ധിത മതപരിവർത്തനത്തിനുംകടുത്ത മാനസിക പീഡനങ്ങൾക്കും ജീവനക്കാർ ഇരയായെന്ന വെളിപ്പെടുത്തലുകൾപുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. സ്ഥാപനത്തിലെ ഒരു പുരുഷജീവനക്കാരൻ ദേശീയ മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലുകൾ കോർപ്പറേറ്റ് ലോകത്തെതന്നെ നടുക്കുന്നതാണ്.
തന്നെക്കൊണ്ട് നിർബന്ധപൂർവ്വം തൊപ്പി ധരിപ്പിച്ചുവെന്നും നമസ്കരിപ്പിച്ചുവെന്നുമാണ് യുവാവിന്റെആരോപണം. ഇസ്ലാം മതവിശ്വാസങ്ങൾ പിന്തുടരാൻ ടീം ലീഡർമാരുടെ നേതൃത്വത്തിൽ സമ്മർദ്ദംചെലുത്തിയതായും യുവാവ് പറയുന്നു.
എന്നാൽ ഇതിലൊക്കെ ഉപരിയായി, വ്യക്തിജീവിതത്തെയും സ്വകാര്യതയെയും അവഹേളിക്കുന്നതരത്തിലുള്ള ക്രൂരമായ പരാമർശങ്ങളാണ് ജീവനക്കാർക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായിചികിത്സ തേടിയിട്ടും കുട്ടികളുണ്ടാകാത്തതിനെ പരിഹസിച്ചുകൊണ്ട്, ‘കുട്ടികൾവേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്കൂ’ എന്ന് പ്രതികളിലൊരാൾഅധിക്ഷേപിച്ചതായി യുവാവ് പരാതിപ്പെട്ടു.
മനുഷ്യത്വരഹിതമായ ഇത്തരം പരാമർശങ്ങൾ കേട്ട് താൻ തകർന്നുപോയെന്നും ക്രൂരമായ മാനസികപീഡനമാണ് അവിടെ അനുഭവിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കല്മ ചൊല്ലാനും പ്രത്യേകമതചിഹ്നങ്ങൾ ഉപയോഗിക്കാനും വിസമ്മതിച്ചതോടെ ജോലിസ്ഥലത്ത് തനിക്ക് കടുത്തവിവേചനമാണ് നേരിടേണ്ടി വന്നതെന്നും ഇയാൾ പറയുന്നു. സ്ത്രീ ജീവനക്കാർക്ക് നേരെയുള്ളലൈംഗികാതിക്രമ കേസുകൾക്ക് പിന്നാലെയാണ് പുരുഷ ജീവനക്കാർക്കും സമാനമായ പീഡനങ്ങൾനേരിടേണ്ടി വന്നെന്ന വിവരം പുറത്തുവരുന്നത്. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘംവിശദമായ മൊഴിയെടുത്തു വരികയാണ്











