ഇന്ത്യയുടെ ഉറക്കം കെടുത്തിയ ഭീകരവാദികൾ പാകിസ്താനിലെ തെരുവുകളിൽ അജ്ഞാതരാൽവേട്ടയാടപ്പെടുന്നത് തുടരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ഥാപക നേതാക്കളിൽ പ്രമുഖനും ഹാഫിസ് സയീദിന്റെ വിശ്വസ്തനുമായ അമീർ ഹംസയ്ക്ക് നേരെലാഹോറിൽ വെടിവെപ്പുണ്ടായി.
ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് ബൈക്കിലെത്തിയഅജ്ഞാതരായ അക്രമികൾ ഹംസയ്ക്ക് നേരെ തുരുതുരാ വെടിയുതിർത്തത്. ശരീരത്തിൽഒന്നിലധികം വെടിയുണ്ടകളേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്നറിപ്പോർട്ടുകൾ. കടുത്ത സുരക്ഷാ വലയത്തിനുള്ളിലാണ് ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ഹാഫിസ് സയീദിനൊപ്പം ലഷ്കർ ഇ തൊയ്ബ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഹംസ, ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരിൽ ഒരാളാണ്. ലഷ്കറിന്റെരാഷ്ട്രീയ വിഭാഗമായ ജമാഅത്തുദ്ദവയുടെ (JuD) കേന്ദ്ര സമിതി അംഗം കൂടിയായ ഇയാൾ, ഇന്ത്യക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഭീകരർക്ക് ഫണ്ട് സ്വരൂപിക്കുന്നതിലൂടെയുംകുപ്രസിദ്ധനാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭാരതവിരുദ്ധ ഭീകരർഒന്നൊന്നായി കൊല്ലപ്പെടുന്ന സംഭവങ്ങളുടെ തുടർച്ചയായാണ് ഈ വെടിവെപ്പിനെയും പ്രതിരോധവിദഗ്ധർ കാണുന്നത്. പാകിസ്താനിലെ ‘അജ്ഞാതരായ തോക്കുധാരികളുടെ’ പട്ടികയിലേക്ക്ഇപ്പോൾ അമീർ ഹംസയുടെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരർ ഒന്നിനു പുറകെ ഒന്നായി ഇല്ലാതാകുന്നത് പാക്ഭരണകൂടത്തെയും ഐഎസ്ഐയെയും വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്. ഹംസയ്ക്ക് നേരെയുള്ളആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണംതുടരുകയാണെന്ന് ലാഹോർ പോലീസ് അറിയിച്ചു.









