പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ തർക്കങ്ങൾക്കും വാക്‌പോരിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകണോ എന്ന കാര്യത്തിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വോട്ടെടുപ്പിനൊടുവിൽ ഭൂരിപക്ഷത്തോടെ സർക്കാർ ബിൽ അവതരണത്തിനുള്ള അനുമതി നേടിയെടുത്തു.
ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെയാണ് വോട്ടെടുപ്പ് നടന്നത്. 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ഫലം അനുകൂലമായതോടെ ബിൽ സഭയിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.
ഫെഡറൽ തത്വങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഭരണഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ബിൽ ചർച്ചയ്ക്കെടുക്കരുതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള നിലപാടാണ് പ്രതിപക്ഷ എംപിമാർ സ്വീകരിച്ചത്.
തിപക്ഷത്തിന് എന്തെങ്കിലും ആശങ്കകളോ വിയോജിപ്പുകളോ ഉണ്ടെങ്കിൽ അത് ബില്ലിന്മേലുള്ള വിശദമായ ചർച്ചയുടെ സമയത്ത് ഉന്നയിക്കാമെന്നും അവതരണ വേളയിൽ തടസ്സം നിൽക്കുന്നത് ശരിയല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നാളെ നാലുമണിക്കാണ് വോട്ടെടുപ്പ് നടക്കുക









