കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മതേതരവാദികളുടെയും ഇരട്ടത്താപ്പ് പരസ്യമാക്കി കെ ടി നിഷാന്ത് പെരുമന പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2018ൽ ‘ഡിങ്കമതം’ എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പിന്റെ പേരിൽ മതനിന്ദയ്ക്ക് കേസെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഒരു ദൈവത്തിന്റെയും പേരുപോലും പറയാത്ത ആ പോസ്റ്റിന്റെ പേരിൽ ഇസ്ലാമിസ്റ്റുകൾ മതനിന്ദ കേസ് നൽകിയപ്പോൾ തന്നെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന ഹിന്ദു വിരുദ്ധ പരസ്യത്തിന് പിന്തുണ നൽകുകയാണെന്ന് നിഷാന്ത് വ്യക്തമാക്കി. കേരളത്തിൽ ഹിന്ദുമതത്തെ വിമർശിച്ചാൽ ധീരതയും പുരോഗമനവും ആകും, എന്നാൽ പാൻ ഇസ്ലാമിസത്തേയോ ഭീകരവാദത്തേയോ വിമർശിച്ചാൽ തൊട്ടാൽ അറക്കുന്ന അയിത്തമുള്ളവനുമാകുകയും ചെയ്യുന്ന മതേതരമാണ് നിലനിൽക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കെ ടി നിഷാന്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്,
എനിക്കെതിരെ മതനിന്ദ കേസ് വരുന്നത് 2018-ൽ ആണ്. ഡിങ്കൻ്റെ (സ) ഒരു മാസവൃതമായ ആചാരമായ ഡിംസാൻ നോമ്പ് ആശംസകൾ നേർന്നതിനാണ് കേസ് വരുന്നത്. ഒരു എലിക്കെണിയിൽ പെട്ട ഡിംങ്കൻ (സ) ഒരു മാസം എലിക്കെണി പെട്ടിയിൽ കിടന്ന് അതിലുണ്ടായിരുന്ന തേങ്ങാ പൂൾ മാത്രം ഒരു നേരം കഴിച്ച് ഉപവസിച്ച് മെലിഞ്ഞ് എലിപ്പെട്ടിയുടെ കമ്പി വിടവിലൂടെ രക്ഷപെടുന്നതും. അന്ന് ആകാശത്തിലെ ചന്ദ്രൻ തേങ്ങാപ്പൂൾ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതും അന്ന് ലോകത്തിലെ ഡിംങ്കോയിസ്റ്റുകൾ തേങ്ങാപ്പൂൾ ചന്ദ്ര പിറവി ദർശിച്ച് മുപ്പത് ദിവസത്തെ ഡിംസാൻ വൃതം അനുഷ്‌ടിച്ച് ഡിംസാൻ ആഘോഷിക്കുന്നതും ആയിരുന്നു പോസ്റ്റ്
പോസ്റ്റിൽ ഏതെങ്കിലും ഒരു ദൈവത്തേയോ അധിക്ഷേപിച്ചിട്ടില്ല. എന്നാൽ ഇത് ഞങ്ങളെ കുറിച്ചാണ് ഞങ്ങളെ കുറിച്ച് മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു പ്രത്യേക മതക്കാർ എനിക്കെതിരെ പോലീസ് കേസും, വലിയ പ്രകടനങ്ങളും നടത്തിയത്. പോലീസ് വെളുപ്പാൻ കാലത്ത് പോലും വീട്ടിൽ കയറി ഉപ്പു ചിരട്ട വരെ തപ്പി. എൻ്റെ മൊബെയ്ൽ പിൻതുടർന്ന് വലിയ അന്വേഷണം നടത്തി. കൈയ്യിൽ ഉണ്ടായിരുന്ന നല്ല ഒരു മൊബെയിൽ പിടിച്ചെടുത്തു. വീട്ടിൽ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി. ഒരു മാസക്കാലം മുൻകൂർ ജാമ്യത്തിന് നാടുവിട്ടു നിൽക്കേണ്ടി വന്നു. കൈയ്യിനും കാലിനും മാത്രമല്ല തലയ്ക്ക് വരെ ഭീഷണിയും ഉണ്ടായി. അന്നുവരെ ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ജീവിതത്തിൻ്റെ തന്നെ ഭാഗവുമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ തള്ളി പറഞ്ഞു. അന്നും കുറച്ച് സുഹൃത്തുക്കളും കേരളാ യുക്തിവാദി സംഘവുമാണ് ആത്മാർഥമായി കൂടെ നിന്നത്. ആലപ്പുഴ ജില്ലാ കോടതി എനിക്ക് ജാമ്യം അനുവദിച്ചു. ഞാൻ പിന്നീട് 351 A വകുപ്പ് ഭരണഘടനാ വിരുദ്ധമാണന്ന് പ്രഖ്യാപിക്കണമെന്നും. ശ്രേയാ സൈഗാൾ വെഴ്സസ്സ് ഇന്ത്യൻ യൂണിയൻ എന്ന അഭിപ്രായ സ്വതന്ത്രത്തിനായുള്ള സുപ്രീം കോടതി വിധി മതനിന്ദയ്ക്കും ബാധകമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോയി. എൻ്റെ കേസ് പുനരന്വോഷണം നടത്തി പോലീസ് തന്നെ റിപ്പോർട്ട് നൽകി.
പറഞ്ഞു വരുന്നത് – ഈ വിഷുക്കാലത്ത് ഒരു മന്തി കടയുടെ പരസ്യത്തിൽ ഹിന്ദു ദൈവമായ കൃഷ്ണനെ ഉൾപ്പെടുത്തി ഉള്ള പരസ്യ വിവാദമാണ്. അന്ന് എന്നെ കുരിശിൽ കയറ്റാൻ നടന്ന സകല കമ്യൂണിസ്റ്റുകളും പുരോഗമന നാട്യക്കാരും ഇന്ന് പരസ്യത്തോട് ഒപ്പമാണ്. മുഹമ്മദിൻ്റെ ആയിഷാ വിവാഹത്തെ കുറിച്ച് പറഞ്ഞ നിപുൻ ശർമ്മയ്ക്കും. എനിക്കും ലഭിക്കാത്ത നീതിയാണ്, പിൻ തുണയാണ് മന്തി കടയ്ക്ക് ലഭിക്കുന്നത്. ഈ ഇരട്ടത്തപ്പാണ് സൂചിപ്പിച്ചത്. ഇവിടെ പല്ലും നഖവും പോയ ഹിന്ദുമതത്തെ വിമർശിച്ചാൽ ധീരതയും പുരോഗമനവും ആകുകയും. എന്നാൽ പാൻ ഇസ്ലാമിസത്തേയോ ഭീകരവാദത്തേയോ വിമർശിച്ചാൽ തൊട്ടാൽ അറക്കുന്ന അയിത്തമുള്ളവനുമാകുകയും ചെയ്യുന്ന മതേതരമാണ് നിലനിൽക്കുന്നത്
എനിക്കെതിരെ മതനിന്ദ കേസ് നൽകിയ എസ് ഡി പി ഐ നേതാവ് ഇപ്പോ രജ്‌ഞ്ഞിത് ശ്രീനിവാസൻ വധ കേസിൽ മരണ വാറണ്ട് കാത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. (ഞാൻ വധശിക്ഷയ്ക്ക് എതിരായത് കൊണ്ട് തന്നെ വധശിക്ഷ അദ്ദേഹത്തിന് ള്ളവ് ചെയ്തു കിട്ടാൻ പരമശക്തനും കരുണാമയനുമായ ഡിങ്കൻ (സ) യോടും . പ്രവാചകനിയ കപീഷ് (സ) യോടും പ്രാർഥിക്കുന്നു ) വധഭീഷണി മൂലം കോടതി എനിക്ക് സുരക്ഷ ഒരുക്കണമെന്ന് അന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അതുമൂലം എനിക്ക് എൻ്റെ ഫെയ്സ് ബുക്ക് ഐഡിയും ഫോട്ടോകളും വരെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ കപട മതേതരത്വത്തോട് എന്നും പുശ്‌ചം മാത്രമാണ് ഉള്ളത്.








