അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന്നേരെ ഇറാന്റെ സൈനിക വിഭാഗമായ ‘സെപാ നേവി’ (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) വെടിയുതിർത്തു. യാത്ര തുടരാൻ ഇറാൻ സൈന്യം നേരത്തെ അനുമതി നൽകിയ ‘സൻമാർഹെറാൾഡ്’ (Sanmar Herald) എന്ന ടാങ്കർ കപ്പലിന് നേരെയാണ് അപ്രതീക്ഷിതആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിലെ ക്യാപ്റ്റൻ ഇറാൻ സൈന്യത്തിന് നൽകിയപരിഭ്രാന്തി നിറഞ്ഞ റേഡിയോ സന്ദേശം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽവലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
“സെപാ നേവി… സെപാ നേവി… ഇത് മോട്ടോർ ടാങ്കർ സൻമാർ ഹെറാൾഡ് ആണ്. എനിക്ക്പോകാൻ നിങ്ങൾ അനുമതി നൽകിയതാണ്! നിങ്ങളുടെ ലിസ്റ്റിൽ രണ്ടാമത്തെ പേര് എന്റേതാണ്. ഇപ്പോൾ നിങ്ങൾ എനിക്ക് നേരെ വെടിയുതിർക്കുകയാണ്! എന്നെ തിരിച്ചുപോകാൻഅനുവദിക്കൂ…” – കപ്പലിലെ ക്യാപ്റ്റന്റെ ആകുലത നിറഞ്ഞ ഈ വാക്കുകളാണ് പുറത്തുവന്നഓഡിയോയിലുള്ളത്. ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെയാണ്വെടിവെപ്പുണ്ടായതെന്നാണ് സൂചന. ഇതോടെ മേഖലയിലൂടെ സഞ്ചരിക്കാനിരുന്ന മറ്റ് കപ്പലുകൾയാത്ര ഉപേക്ഷിച്ചു തിരിച്ചുപോയി.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യത്തിന്റെ ഗൺബോട്ടുകൾ ഇന്ത്യൻ ടാങ്കറുകളെ ലക്ഷ്യംവെയ്ക്കുന്നത് പതിവാകുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സൻമാർ ഹെറാൾഡിന്പുറമെ മറ്റ് ചില ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ നീക്കങ്ങൾ ഉണ്ടായതായി വിവരമുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ളചരക്ക് നീക്കം അതീവ സങ്കീർണ്ണമായിരിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയംഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻഅടിയന്തര നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
ലോകത്തെ എണ്ണനീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസിൽ ഇറാൻ നടത്തുന്ന ഇത്തരംഇടപെടലുകൾ ആഗോള വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. പാകിസ്ഥാൻ കരസേനാമേധാവി ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്നു എന്ന വാർത്തകൾപുറത്തുവരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരുനീക്കമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന കാര്യത്തിൽകൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സൈനിക നടപടിയെത്തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതംഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.








