ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം പാകിസ്താനെചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയതന്ത്ര തടസ്സങ്ങളിലേക്കുംതള്ളിവിടുന്നു. ശീതയുദ്ധകാലത്തും 9/11 ഭീകരാക്രമണത്തിന്b ശേഷമുള്ള അഫ്ഗാൻ അധിനിവേശകാലത്തും തങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ലേലം വിളിച്ച് അമേരിക്കയിൽ നിന്നും പാശ്ചാത്യരാജ്യങ്ങളിൽ നിന്നും കോടികളുടെ സഹായം കൈപ്പറ്റിയിരുന്ന പാകിസ്ഥാന്റെ ആ തന്ത്രം ഇനിഫലിക്കില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷംമുറുകുന്നതോടെ പാകിസ്ഥാൻ സാമ്പത്തികമായി ചോരയൊലിപ്പിക്കുന്ന അവസ്ഥയിലാണ്.
മുൻകാലങ്ങളിൽ ആഗോള ചേരിതിരിവുകൾക്കിടയിൽ മധ്യസ്ഥനായി നിന്നോ താവളങ്ങൾവിട്ടുകൊടുത്തോ പാകിസ്താൻ വൻതോതിൽ കടാശ്വാസവും ഗ്രാന്റുകളും കൈക്കലാക്കിയിരുന്നു. എന്നാൽ ഇന്നത്തെ ആഗോള സാഹചര്യം പാകിസ്താന് അനുകൂലമല്ല. ഗൾഫ് മേഖലയിലെഅസ്ഥിരത പാകിസ്ഥാനിലെ വിദേശ നിക്ഷേപത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മൂലധനചോർച്ചയും (Capital flight) വിദേശനാണ്യ ശേഖരത്തിന്റെ വൻതോതിലുള്ള ഇടിവുംഇസ്ലാമാബാദിനെ ശ്വാസം മുട്ടിക്കുന്നു. വിദേശ കടങ്ങൾ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദംവർദ്ധിക്കുമ്പോൾ സഹായിക്കാൻ പഴയ സഖ്യകക്ഷികളൊന്നും മുന്നോട്ടുവരുന്നില്ലെന്നതാണ്വാസ്തവം.
അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള മധ്യസ്ഥനായി പാക് കരസേനാ മേധാവി ജനറൽ അസിംമുനീർ സ്വയം അവരോധിക്കാൻ ശ്രമിച്ചെങ്കിലും, കടലിലെ സംഘർഷാവസ്ഥ ഈ ചർച്ചകളുടെപ്രസക്തി തന്നെ ഇല്ലാതാക്കി. നയതന്ത്ര വിജയങ്ങൾ ഉണ്ടാകുന്നതിന് മുൻപേ ചർച്ചാ വേദികൾഅപ്രസക്തമാകുന്ന കാഴ്ചയാണ് കാണുന്നത്. പാകിസ്താൻ വലിയ പ്രതീക്ഷയർപ്പിച്ച ഈ നയതന്ത്രനീക്കം പരാജയപ്പെടുന്നത് ആഗോള തലത്തിൽ അവരുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യംചെയ്യപ്പെടാൻ ഇടയാക്കും.
അറബ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം നിലയ്ക്കുകയും ഇറാൻ അതിർത്തിയിൽസംഘർഷം പുകയുകയും ചെയ്യുന്നത് പാകിസ്താന്റെ ആഭ്യന്തര സുരക്ഷയെയും ബാധിക്കുന്നുണ്ട്. തങ്ങളുടെ തന്ത്രപരമായ സ്ഥാനം വഴി ഇനി ‘ലോട്ടറി’ അടിക്കില്ലെന്ന് പാക് സാമ്പത്തിക വിദഗ്ധർതന്നെ മുന്നറിയിപ്പ് നൽകുന്നു. രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്കും തകർച്ചയിലേക്കുംകൂപ്പുകുത്തുമ്പോഴും ഇറാനും അമേരിക്കയ്ക്കുമിടയിൽ ഇരട്ടത്താപ്പ് നയം തുടരാനുള്ളസൈന്യത്തിന്റെ നീക്കം പാകിസ്താനെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്. നിലവിലെ സാഹചര്യംതുടർന്നാൽ വരും മാസങ്ങളിൽ പാകിസ്താൻ പൂർണ്ണമായ സാമ്പത്തിക തകർച്ച നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












