ശബരിമല സ്വർണ്ണശേഖരത്തിൽ നടന്ന വൻ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേകഅന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. 2025-ൽ നടന്ന സ്വർണ്ണ വിനിയോഗവുംസ്റ്റോക്ക് രജിസ്റ്ററിലെ പൊരുത്തക്കേടുകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ തേടുന്നതിനാണ്പ്രശാന്തിനെ വീണ്ടും വിളിപ്പിച്ചത്.
പ്രശാന്തിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ളനടപടികൾ എസ്ഐടി വേഗത്തിലാക്കിയതോടെ ഇടത് മുന്നണിയിലെ പ്രമുഖ നേതാക്കൾഉൾപ്പെടെയുള്ളവർ ഭീതിയിലാണ്.
ശബരിമലയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കയങ്കിയിലും മറ്റ് സ്വർണ്ണാഭരണങ്ങളിലും വലിയകുറവുണ്ടായെന്ന കണ്ടെത്തലാണ് കേസിന് ആധാരം.
ഭക്തർ നടയ്ക്കുവെച്ച സ്വർണ്ണാഭരണങ്ങൾ ഉരുക്കി ബിസ്ക്കറ്റുകളാക്കി മാറ്റിയതിലുംറെക്കോർഡുകളിൽ കൃത്രിമം കാട്ടിയതിലും ഉന്നതതല ഗൂഢാലോചന നടന്നതായി എസ്ഐടിസംശയിക്കുന്നു. പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലയളവിലെ ഇടപാടുകളിൽദുരൂഹതയുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽകർശനമാക്കിയത്.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അവിശുദ്ധകൂട്ടുകെട്ടാണ് അയ്യപ്പന്റെ സ്വർണ്ണം കവരുന്നതിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാണ്.
വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ നടന്ന ഈ സ്വർണ്ണക്കൊള്ളയിൽകുറ്റവാളികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ്എസ്ഐടിയുടെ നീക്കം. ശബരിമലയുടെ പവിത്രതയെ തകർക്കാനും ക്ഷേത്ര സമ്പത്ത്കൊള്ളയടിക്കാനും നടന്ന ആസൂത്രിത നീക്കമാണിതെന്ന് ഭക്തജന സംഘടനകൾ ആരോപിക്കുന്നു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഉറപ്പായതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾഉണ്ടാകുമെന്നാണ് സൂചന. ഭാരതീയ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും പ്രതീകമായശബരിമലയിൽ നടന്ന ഈ അഴിമതി രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പി എസ് പ്രശാന്തിന്പുറമെ കൂടുതൽ ഇടത് നേതാക്കളിലേക്ക് അന്വേഷണം നീളുന്നത് സർക്കാരിനെയുംപ്രതിരോധത്തിലാക്കിയിട്ടുണ്ട്.









