ഐപിഎൽ 2026-ൽ ബാറ്റിംഗ് വെടിക്കെട്ടുമായി തരംഗമായി മാറിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ പങ്കാളിത്തം പുതിയ വിവാദത്തിലേക്ക്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രൊഫഷണൽ ലീഗിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്ന് ആരോപിച്ച് കർണാടകയിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
റോയൽസിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് ഈ പ്രായത്തിൽ സ്കൂളിൽ പോകാനും പഠനത്തിൽ ശ്രദ്ധിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. “ഇത് ബാലവേലയല്ലാതെ മറ്റൊന്നുമല്ല. ഇത്രയും ചെറിയ കുട്ടിയെ എങ്ങനെയാണ് ഇത്ര വലിയൊരു പ്രൊഫഷണൽ ലീഗിൽ കളിപ്പിക്കുന്നത്? ഇത് മറ്റ് കുട്ടികൾക്കും തെറ്റായ മാതൃകയാണ് നൽകുന്നത്. ബാലാവകാശ ലംഘനം ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ ഞാൻ പോലീസിൽ പരാതി നൽകും,” അദ്ദേഹം വ്യക്തമാക്കി.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളത്തിലിറങ്ങിയ വൈഭവ് ഇതിനോടകം തന്നെ അത്ഭുതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞു. 10 മത്സരങ്ങളിൽ നിന്ന് 404 റൺസാണ് താരം എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം തന്റെ കന്നി സെഞ്ച്വറി നേടിയ വൈഭവ്, ഈ സീസണിൽ രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ കരുത്തായി മാറി. താരത്തിന്റെ അസാമാന്യ പ്രകടനം കണ്ട് ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈഭവിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
വൈഭവിനെ ദേശീയ ടീമിലേക്ക് അതിവേഗം കൊണ്ടുവരണമെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമാകില്ല. യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ തുടങ്ങിയ മികച്ച ഫോമിലുള്ള താരങ്ങൾ ഓപ്പണിംഗ് സ്ഥാനത്തിനായി കാത്തിരിക്കെ, 15 വയസ്സുകാരനായ വൈഭവിനെ ഉൾപ്പെടുത്തുന്നത് വലിയ ചർച്ചകൾക്ക് വഴിവെക്കും.
ക്രിക്കറ്റ് ലോകം വൈഭവിന്റെ പ്രതിഭയെ വാഴ്ത്തുമ്പോഴും, നിയമപരമായ ഈ വെല്ലുവിളി രാജസ്ഥാൻ റോയൽസിനും താരത്തിന്റെ കരിയറിനും എങ്ങനെ ബാധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.











